Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂജയുടെ മറവിൽ...

പൂജയുടെ മറവിൽ മോഷണം പതിവാക്കിയ വ്യാജസിദ്ധൻ അറസ്റ്റിൽ

text_fields
bookmark_border
പൂജയുടെ മറവിൽ മോഷണം പതിവാക്കിയ വ്യാജസിദ്ധൻ അറസ്റ്റിൽ
cancel
camera_alt????
കുഴൽമന്ദം: മന്ത്രവാദി ചമഞ്ഞ് കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ മോഷണം പതിവാക്കിയ വ്യാ ജസിദ്ധൻ പിടിയിലായി. എറണാകുളം നായരമ്പലം മങ്ങാട്ട് വീട്ടിൽ ശിവനാണ് (50) പൊലീസ് തന്ത് രപൂർവം ഒരുക്കിയ കെണിയിൽ വീണത്.

ശിവഗംഗ എന്ന കൂടോത്രം ശിവൻ എന്നാണ് ഇയാൾ പലയി ടത്തും അറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. വീടുകളിൽ പ്രശ്നപരിഹാരക്രിയ നടത്താമെന്ന് പറഞ്ഞെത്തുന്ന ഇയാൾ അവിടെനിന്ന് സ്വർണാഭരണങ്ങളും പണവും കവരുന്നത് പതിവാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇരകളെ പരിചയപ്പെടുന്നത്. പഴനി ക്ഷേത്ര ദർശനത്തിനെത്തിയ കുഴൽമന്ദം ചിതലി സ്വദേശി ഉണ്ണികൃഷ്ണനും കുടുംബവുമായി സൗഹൃദം സ്ഥാപിച്ച പ്രതി ഗുരുവായൂർ ക്ഷേത്രത്തിൽ ഇടയ്ക്കിടെ ശാന്തിജോലി ചെയ്യുന്ന ആളും മന്ത്രവിധികളും പൂജകർമങ്ങളും അറിയുന്ന നമ്പൂതിരിയുമാണെന്ന് വിശ്വസിപ്പിച്ചു.

വീട്ടിലെ പ്രശ്ങ്ങൾക്ക് പരിഹാരക്രിയ നടത്താമെന്നും പറഞ്ഞു. തുടർന്ന് ചിതലിയിലെ വീട്ടിലെത്തി പൂജയുടെ മറവിൽ ഉണ്ണികൃഷ്ണെൻറ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. ഉണ്ണികൃഷ്ണെൻറ പരാതിയിൽ കേസെടുത്ത കുഴൽമന്ദം പൊലീസ്, ഒരു വീട്ടിൽ കൂടോത്രം ചെയ്യാനുണ്ടെന്ന് ഫോണിലൂടെ പറഞ്ഞ് സ്ഥലത്തെത്തിച്ച് തന്ത്രപരമായി പിടികൂടുകയായിരുന്നു. അയ്യമ്പുഴ, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ സമാന സ്വഭാവത്തിലുള്ള കേസുകൾ പ്രതിക്കെതിരെയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theft news
News Summary - fraud-theft news-kerala news
Next Story