ക്രിപ്റ്റോ കറന്‍സിയുടെ പേരിൽ തട്ടിപ്പ്: അറസ്റ്റിലായ സംഘത്തിെൻറ ബാങ്ക് ബാലൻസ് കണ്ട് പൊലീസ് ഞെട്ടി
text_fieldsകണ്ണൂർ: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ലോങ് റിച്ച് ടെക്നോളജി സ്ഥാപനത്തിെൻറ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ തെളിഞ്ഞത് ഓൺലൈൻ തട്ടിപ്പിെൻറ പുതുവഴി. ആയിരങ്ങളില്നിന്നായി നൂറുകോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിൽ ഉൾപ്പെട്ട അഞ്ചു പേരാണ് ഇതിനകം അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴിയാണ് ആയിരങ്ങളില്‍നിന്ന് നൂറു കോടിയിലേറെ രൂപ സമാഹരിച്ചത്.
തുക ക്രിപ്റ്റോ കറന്‍സില്‍ നിക്ഷേപിച്ച് ദിനംപ്രതി രണ്ട് മുതല്‍ അഞ്ചു ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു നിക്ഷേപകരെ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് മുതലും പലിശയും തിരിച്ചുകിട്ടാതെ വന്നതോടെ ചില നിക്ഷേപകര്‍ നല്കിയ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്. കണ്ണൂര്‍ സിറ്റി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി.പി. സദാനന്ദന് പറഞ്ഞു. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മലപ്പുറത്ത് അറസ്റ്റിലായ പ്രതിയിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കിട്ടിയത്.
ഇതിനിടയിലാണ് കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിെൻറ രണ്ടര ലക്ഷം രൂപ ഈ സംഘം കൈക്കലാക്കിയത്. പണം തിരിച്ചുകിട്ടാതായതോടെ ഇയാൾ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വൻ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അന്വേഷണത്തിെൻറ ചുമതല എ.സി.പി പി.പി. സദാനന്ദന് നൽകിയത്. ബംഗളൂരു ലോങ് റീച്ച് ടെക്നോളജി എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് തുടങ്ങിയതെന്ന് അേന്വഷണത്തിൽ കണ്ടെത്തി.
അഞ്ച് വ്യത്യസ്ത നിക്ഷേപ പദ്ധതികളാണ് നടപ്പാക്കിയത്. കുറഞ്ഞ കാലത്തിനിടെ ഒട്ടേറെ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നത് അന്വേഷിച്ചുവരുകയാണെന്നും എ.സി.പി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
നാലുമാസം മുമ്പ് കിട്ടിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് ബാലൻസുകണ്ട് ശരിക്കും ഞെട്ടിയത് അന്വേഷണ സംഘം. ക്രിപ്റ്റോ കറൻസിയുടെ പേരിൽ നടക്കുന്നത് വലിയ തട്ടിപ്പാണെന്ന് അന്വേഷണം തെളിയിക്കുന്നു.
മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയുമാണ് ഇടപാടുകൾ നടക്കുന്നത്. വൻ വാഗ്ദാനമാണ് തട്ടിപ്പ് സംഘം നൽകുന്നത്. അതിമോഹം വെച്ചുപുലർത്തുന്നവരും നേരായ മാർഗത്തിലൂടെയല്ലാതെ പണം സമ്പാദിക്കുന്നവരുമാണ് കൂടുതലായും ഇത്തരം തട്ടിപ്പുകളിൽ പെടുന്നത്. അതാണ് വഞ്ചിക്കപ്പെടുന്നവരിൽ വലിയൊരു വിഭാഗവും പരാതിയുമായി രംഗത്തുവരാത്തതിനു കാരണം.
നഷ്ടപ്പെട്ട പണത്തിെൻറ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്ത പലരും തട്ടിപ്പിനിരയായത് പുറത്തുപറയാൻ മടിക്കുന്നു. അറസ്റ്റിലായ പ്രതികളിലൂടെ മാത്രം നൂറുകോടിയോളം രൂപയാണ് പിരിച്ചെടുത്തത്. ഇവരുടെ അക്കൗണ്ടിലേക്ക് േനരിട്ടാണ് നിക്ഷേപ തുക എത്തിയിരുന്നത്. അക്കൗണ്ട് ഇവരുടേത് തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അറസ്റ്റിലായ മുഹമ്മദ് റിയാസിെൻറ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിെൻറ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മുമ്പ് സമാന കേസില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽനിന്ന് 34 കോടി രൂപയാണ് കണ്ടെത്തിയത്. അധികം അധ്വാനമില്ലാതെ ബാങ്ക് അക്കൗണ്ടിൽ നാനാഭാഗത്തുനിന്ന് കോടികൾ ഒഴുകിവരുന്ന രീതിയാണ് പൊലീസിനെ ഞെട്ടിക്കുന്നത്.
തട്ടിപ്പിന്റെ തുടക്കം 2019ൽ
ബംഗളൂരു ആസ്ഥാനമായ കമ്പനിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് നാലു പേരെയാണ് കണ്ണൂർ പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്നുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. കാസർകോട് ആലംപാടിയിലെ പി. മുഹമ്മദ് റിയാസ് (31), കോഴിക്കോട് എരഞ്ഞിക്കലിലെ വസിം മുനവറലി (35), മഞ്ചേരി പുളിയറമ്പിലെ സി. ഷെഫീഖ് (30), മലപ്പുറം വണ്ടൂരിലെ മുഹമ്മദ് ഷെഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്.
2019ലാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിച്ച ലോങ് റിച്ച് ടെക്നോളജി സ്ഥാപനത്തിെൻറ പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിദിനം രണ്ടു മുതൽ അഞ്ചു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനു പുറമെ ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിനും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ബംഗളൂരുവിലെ കമ്പനി പൂട്ടിയിട്ട് നാളേറെയായി. ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തിക്കൊണ്ടിരുന്നത്. ഇതിൽ 34 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ നൗഷാദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇതിെൻറ തുടർച്ചയാണ് നിലവിലത്തെ അറസ്റ്റ്. നാലുപേരെയും അവരുടെ വീടുകളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. നാലുമാസം മുമ്പാണ് ഇതുസംബന്ധിച്ച പരാതി സിറ്റി പൊലീസിനു കിട്ടിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
അറസ്റ്റിലായ മുഹമ്മദ് റിയാസിെൻറ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിെൻറ അക്കൗണ്ടിലൂടെ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടിലൂടെ ഏഴുകോടിയും സമാഹരിച്ചതായി കണ്ടെത്തിയതായും എ.സി.പി പി.പി. സദാനന്ദൻ പറഞ്ഞു. ഇവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.