Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്രാങ്കോ...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

text_fields
bookmark_border
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു
cancel

കോട്ടയം: മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ സ്പെ ഷൽ പ്രോസിക്യൂട്ടറായി അഡ്വ. ജിതേഷ് ജെ. ബാബുവിനെ നിയമിച്ചു. സൂര്യനെല്ലി കേസിലെ അഡീഷ നൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു.

പ്രോസിക്യൂട്ടറെ നിയമിച്ചതോടെ കേസിൽ ഉടൻ കു റ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കന്യാസ്ത്രീയെ ലൈംഗി കമായി പീഡിപ്പിച്ച കേസിൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109 ദിവസത്തിനു ശേഷമാണ് പ്രോസിക്യ ൂട്ടറെ നിയമിക്കുന്നത്. 2018 സെപ്റ്റംബർ 21നായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിൽ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും ബിഷപ്പിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്തവരും അടക്കം വിവിധതലങ്ങളിലുള്ളവരിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു.


പാലാ സബ്ജയിലിലായിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് ഹൈകോടതി ജാമ്യം അനുവദിച്ചതിനാൽ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലപാടിലായിരുന്നു അന്വേഷണ സംഘം. കോട്ടയം എസ്.പി എസ്. ഹരിശങ്കറിെൻറ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷായിരുന്നു അന്വേഷണം നടത്തിയത്.

വിശദമായ അേന്വഷണം നടത്തുകയും കുറ്റപത്രം തയാറാക്കുകയും ചെയ്തെങ്കിലും സ്പെഷൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമെ കോടതിയിൽ സമർപ്പിക്കാവൂവെന്ന ചട്ടമുള്ളതിനാൽ അന്വേഷണ സംഘവും പ്രോസിക്യൂട്ടർ നിയമനത്തിനായി കാത്തിരിക്കുകയായിരുന്നു. നവംബറിൽ തന്നെ കുറ്റപത്രം തയാറാക്കിയിരുന്നു. 90 പേജുള്ള നിലവിലെ കുറ്റപത്രത്തിൽ മാറ്റം ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ബിഷപ്പിനെതിരെ കന്യാസ്ത്രീ മേയ് അവസാനമാണ് പരാതി നൽകിയത്. അേന്വഷണം പൂർത്തിയാക്കാൻ നാലര മാസം വേണ്ടിവന്നു. തുടർന്നായിരുന്നു അറസ്റ്റ്.

മൂന്നംഗ പാനലിൽനിന്നാണ് അഡ്വ. ജിതേഷിനെ നിയമിച്ചത്. അഡ്വ. മോഹൻ രാജ്(കൊല്ലം), അഡ്വ. പയസ് മാത്യു(എറണാകുളം) എന്നിവരായിരുന്നു മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnun rape caseBishop Franco Mulakkal
News Summary - Franko Mulakkal- Nun Rape case- Kerala news
Next Story