ബിഷപ് ഫ്രാേങ്കാ പീഡനക്കേസിലെ സാക്ഷിയായ കന്യാസ്ത്രീ തടവിലെന്ന് ബന്ധുക്കൾ; പൊലീസ് മോചിപ്പിച്ചു
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ വാഴപ്പിള്ളി തൃക്ക ജ്യോതിർ ഭവനിൽ തടവിൽ കഴിഞ്ഞിരുന്ന കന്യ ാസ്ത്രീയെ പൊലീസ് മോചിപ്പിച്ചു. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട പീ ഡന പരാതിയിലെ സാക്ഷിയായ സിസ്റ്റർ ലിസിയെയാണ് തിങ്കളാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തി യത്. സിസ്റ്ററുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മദർ സുപ്പീരിയർ അടക്കം നാല് പേർക്കെതി രെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
തൃക്ക ജ്യോതിര്ഭവനിൽ തടങ്കലിൽ പാർപ്പിച്ചിരിക്കുെന്നന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് മഠത്തിലെത്തി മോചിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയിൽ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
രോഗിയായ മാതാവിനെ കാണാനും കുടുംബാംഗങ്ങളുമായി ഫോണിൽപോലും ബന്ധപ്പെടാനും സിസ്റ്റർ ലിസിയെ അനുവദിക്കുന്നില്ലെന്ന് ബന്ധുക്കൾ കോട്ടയം എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് തിങ്കളാഴ്ച ഉച്ചയോടെ മഠത്തിൽ പൊലീസ് എത്തി മോചിപ്പിച്ചത്. സിസ്റ്ററുടെ മൊഴിയെടുത്തശേഷം പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയതിനെത്തുടർന്ന് മൊബൈൽ ഫോണുൾപ്പെടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നാണ് പരാതി.
മാതാവ് രോഗം ബാധിച്ച് ആശുപത്രിയിലായിട്ടും സന്ദർശിക്കാൻ അനുവദിച്ചിരുന്നില്ല. ശക്തമായി പ്രതിഷേധിച്ചതോടെ മറ്റു ചില സന്യാസിനിമാരോടൊപ്പം ആശുപത്രിയിലെത്തി മാതാവിനെ കണ്ടശേഷം തിരികെ മഠത്തിലേക്ക് വരുകയായിരുന്നു.
ഇതിനിടയിൽ സിസ്റ്റര് ലിസിയെ വിജയവാഡയിലേക്ക് തിരികെ കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.