Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൽഫോൻസാമ്മയുടെ കബറിൽ...

അൽഫോൻസാമ്മയുടെ കബറിൽ പ്രാർഥന നടത്തി ഫ്രാങ്കോ മുളയ്ക്കൽ

text_fields
bookmark_border
അൽഫോൻസാമ്മയുടെ കബറിൽ പ്രാർഥന നടത്തി ഫ്രാങ്കോ മുളയ്ക്കൽ
cancel

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ നടപടിക്കായി മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക് കൽ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ജാമ്യം നീട്ടിനൽകിയ കോടതി കുറ്റപത്രത്തിെൻറയും അനുബന്ധ രേഖകളുടേയു ം പകർപ്പും കൈമാറി. 10 മിനിറ്റുകൊണ്ട് നടപടി പൂർത്തിയായി. കേസ് ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.

രാവിലെ ഒമ്പതരയോടെ കുടുംബാംഗങ്ങൾക്കും നിരവധി വൈദികർക്കും ഒപ്പമാണ് ഫ്രാങ്കോ മുളയ്ക്കൽ പാലായിലെത്തിയത്. ആദ്യം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിലെത്തി പ്രാർഥിച്ചു. അകമ്പടിയായി വാഹനം നിറയെ വൈദികരുമുണ്ടായിരുന്നു. ജലന്ധറിൽനിന്ന് കൊച്ചിയിൽ നിന്നുമുള്ളവരായിരുന്നു ഇവർ. കേസിെൻറ മൊഴി അടങ്ങിയ ഡയറി അൽഫോൻസാമ്മയുടെ കബറിൽെവച്ച് നടത്തിയ പ്രാർഥനക്ക് നേതൃത്വം നൽകിയതും ഫ്രാങ്കോ മുളയ്ക്കലായിരുന്നു.

‘അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ തെൻറ നിരപരാധിത്വം തെളിയിക്കണമേ- കുറ്റവിമുക്തനാക്കണമേ- പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചിരിയോടെ തരണംചെയ്യാൻ ശക്തിതരണേ എന്നിങ്ങനെയായിരുന്നു പ്രാർഥന. ഒപ്പമെത്തിയ വൈദികരും കുടുംബാംഗങ്ങളും ഫ്രാങ്കോക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതികരണം ചിരിയിലൊതുക്കി. ഭരണങ്ങാനത്തെ അൽഫോൻസ ചാപ്പലിലും സംഘമെത്തി പ്രാർഥന നടത്തി. പിന്നീടാണ് പാലാ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. കോടതിയിൽ വൈദികരുടെയും കുടുംബാംഗങ്ങളുടെയും വൻനിരതന്നെ എത്തിയിരുന്നു. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bishop Franco Mulakkal
News Summary - franco mulakkal
Next Story