Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ് ഫ്രാേങ്കായെ...

ബിഷപ് ഫ്രാേങ്കായെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
ബിഷപ് ഫ്രാേങ്കായെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തു
cancel

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ച് തെളിവെടുത്തു. കന്യാസ്ത്രീയെ പീഡിപ്പിച്ച 20ാം നമ്പർ മുറിയിൽ ഞായറാഴ്ച രാവിലെ 10.20നാണ് എത്തിച്ചത്. 50 മിനിറ്റ് നീണ്ട തെളിവെടുപ്പിനൊടുവിൽ ഇവിടെയുണ്ടായിരുന്ന ബിഷപ്പിെൻറ വസ്ത്രങ്ങളടക്കം അന്വേഷണസംഘം ശേഖരിച്ചു.

കോട്ടയം പൊലീസ് ക്ലബിലായിരുന്ന ബിഷപ്പുമായി രാവിെല 9.50നാണ് അന്വേഷണസംഘം കുറവിലങ്ങാേട്ടക്ക് പുറപ്പെട്ടത്. വൈക്കം ഡിവൈ.എസ്.പി െക. സുഭാഷിെൻറ ഔദ്യോഗിക വാഹനത്തിലാണ് റോസ് നിറത്തിലെ ജുബയും പ്ലാൻറും ധരിച്ച ബിഷപ് എത്തിയത്. െകട്ടിടത്തോട് ചേർന്ന ഷെഡിനകത്തേക്ക് വാഹനം കയറ്റി നിർത്തി പുറത്തുനിന്നവർക്ക് കാണാനാവാത്തവിധമാണ് മഠത്തിലേക്ക് പ്രവേശിപ്പിച്ചത്. പ്രധാന ഗേറ്റിൽ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച മുറിയിലേക്ക് പൊലീസ് അകമ്പടിയിൽ പോകുേമ്പാൾ ഇടവഴിയിൽ നിന്ന കന്യാസ്ത്രീകളെ നോക്കി ചെറുപുഞ്ചിരിയോടെ ബിഷപ് അഭിവാദ്യം അർപ്പിച്ചു. പീഡനം നടന്ന ദിവസം ധരിച്ച വസ്ത്രങ്ങൾ ഏതാണെന്നും ഇൗ മുറിയിൽ വെച്ചാണോ പീഡിപ്പിച്ചതെന്നും അന്വേഷണസംഘം ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. മറ്റുചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല. തുടർന്ന് കന്യാസ്ത്രീ പൊലീസിന് നൽകിയ പരാതി വായിച്ചുകേൾപ്പിച്ചു. പലതിനും ഇല്ല, അറിയില്ല എന്നിങ്ങനെയായിരുന്നു മറുപടി. പിന്നീട് സന്ദർശക ഡയറി, രേഖപ്പെടുത്തിയ ഒപ്പ് എന്നിവയടക്കം പരിശോധിച്ചു. സന്ദർശക രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത പേജ് കാണിച്ചെങ്കിലും ഒാർമയിെല്ലന്നായിരുന്നു മറുപടി. 11.12ന് സംഘം പൊലീസ് ക്ലബിലേക്ക് മടങ്ങി. തിരിച്ചെത്തിയശേഷം വീണ്ടും ചോദ്യംചെയ്തു.

മഠത്തിന് പുറത്ത് കാത്തുനിന്ന ജനം കൂക്കിവിളിച്ചാണ് എതിരേറ്റത്. റോഡിൽ നിലയുറപ്പിച്ച ഇവർക്കുനേരെ ഫ്രാേങ്കാ കൈവീശി. പീഡനത്തിനിരയായ കന്യാസ്ത്രീയും പിന്തുണച്ചവരും അടക്കമുള്ളവരെ തെളിവെടുപ്പ് സമയം സ്ഥാപനത്തോട് ചേർന്ന വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. മഠത്തോട് ചേർന്ന ഹോസ്റ്റലിലുള്ളവർക്കും പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയിരുന്നു. സുരക്ഷയൊരുക്കാൻ ദ്രുതകർമ സേനയെയും വനിത െപാലീസുകാരെയും ഉൾപ്പെടെ അണിനിരത്തിയിരുന്നു. കോടതി അനുവദിച്ച കസ്റ്റഡി കാലാവധി തിങ്കളാഴ്ച ഉച്ചക്ക് 2.30ന് അവസാനിക്കും. ഇതിെൻറ ഭാഗമായി പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newsmalayalam newsBishop Franco Mulakkal
News Summary - Franco mulakkal rape case-Kerala news
Next Story