സിസ്റ്റർ ലൂസിയുടേത് സന്യാസ സമൂഹത്തിന് ചേരാത്ത നിലപാടെന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ്
text_fieldsകോട്ടയം: സിസ്റ്റർ ലൂസിക്കെതിരെ ആരോപണവുമായി സന്യാസി സമൂഹം. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹമാണ് ലൂസിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പലവിധ കാരണങ്ങളാൽ സിസ്റ്റർ ലൂസി അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടെന്നും ലൂസിയുടേത് സന്യാസ സമൂഹത്തിന് ചേരാത്ത നിലപാടുകളാണെന്നുമായിരുന്നു സന്യാസ സമൂഹത്തിെൻറ ആരോപണം.
ലൈംഗിക പീഡന കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ചതിെൻറ പേരിൽ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന് സിസ്റ്റർ ലൂസി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോൾ മദർ സുപ്പീരിയറാണ് വിലക്ക് വിവരം അറിയിച്ചതെന്നും വേദപാഠം, വിശുദ്ധ കുർബാന, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ് മാനന്തവാടി രൂപത തന്നെ വിലക്കിയതെന്നുമായിരുന്നു സിസ്റ്റർ പറഞ്ഞത്.
അതേസമയം സിസ്റ്റർ ലൂസിക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം രൂപതക്കിെല്ലന്നും വിശ്വാസികളുടെ പൊതു വികാരം മദർ സുപ്പീരിയർ വഴി സിസ്റ്ററെ അറിയിക്കുക മാത്രമായിരുന്നു ചെയ്തതെന്നുമായിരുന്നു സെൻറ് മേരീസ് പള്ളി വികാരി അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.