Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജുവിന്‍റെ മൊഴി...

രാജുവിന്‍റെ മൊഴി വിശ്വാസയോഗ്യമല്ല, ഫാ. കോട്ടൂരും സി. സെഫിയും ഹൈകോടതിയിൽ അപ്പീൽ നൽകി

text_fields
bookmark_border
sr. sefi, fr. kottur
cancel

കൊച്ചി: അഭയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും ഹൈകോടതിയെ സമീപിച്ചു. സി.ബി.ഐ കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

കൊലക്കുറ്റം ചുമത്തിയ നിയമ നടപടി നിലനില്‍ക്കില്ലെന്ന് തോമസ് കോട്ടൂര്‍ അപ്പീലില്‍ പറയുന്നു. മുഖ്യസാക്ഷി രാജുവിന്‍റെ മൊഴി വിശ്വാസയോഗ്യമല്ല. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നാണ് കോട്ടൂരിന്‍റെ വാദം.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtFr. KotturSr.. Sefi
Next Story