നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽപോയ സി.പി.എം പ്രദേശിക നേതാവ് അറസ്റ്റിൽ
text_fieldsചെങ്ങമനാട്: നാല് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സി.പി.എം മുൻ തേലത്തുരുത്ത് ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന കുത്തിയതോട് ബംഗ്ലാവ് പറമ്പിൽ ബി.കെ. സുബ്രഹ്മണ്യനെ (55) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 11നാണ് സംഭവം. കുട്ടി ഭീതിയിലാവുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞത്. കുട്ടിയുടെ മാതാവ് ചെങ്ങമനാട് പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് 15ന് പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്തെങ്കിലും തേലത്തുരുത്ത് ചിന്ത തിയറ്റേഴ്സ് സെക്രട്ടറിയും മേക്കപ്മാൻ അസോസിയേഷൻ സംസ്ഥാന സമിതി അംഗവുമായ പ്രതി ഒളിവിൽ പോവുകയായിരുന്നു.
അതിനിടെ, സി.പി.എമ്മും പൊലീസും ചേർന്ന് പ്രതിയെ സംരക്ഷിക്കുകയാണെന്ന് വ്യാപക പരാതി ഉയർന്നു. കോൺഗ്രസ് പ്രവർത്തകർ തേലത്തുരുത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചതായും പരാതി ഉയർന്നിരുന്നു.
ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

