ഹൈകോടതിയിലേക്ക് നാല് ജഡ്ജിമാർ കൂടി
text_fieldsകൊച്ചി: കേരള ഹൈകോടതിയിലേക്ക് നാല് ജഡ്ജിമാർ കൂടി. ൈഹകോടതി അഭിഭാഷകരായ ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ്, കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ജഡ്ജി എം.ആർ. അന ിത എന്നിവരെയാണ് രണ്ടു വർഷത്തേക്ക് അഡീഷനൽ ജഡ്ജിമാരായി നിയമിച്ച് നിയമവകുപ ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇവരുടെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതിനെ തുട ർന്നാണ് വിജ്ഞാപനം.
ടി.ആർ. രവി
പാലക്കാട് ശ്രീകൃഷ്ണപുരം പെരുമങ്ങോട് പരേത നായ ആര്യവൈദ്യൻ ടി.ആർ. രാഘവവാര്യരുടെയും ടി.വി. ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. കോയമ ്പത്തൂരിലും തിരുച്ചിറപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം. കോയമ്പത്തൂർ പി.എസ്.ജി കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിൽനിന്ന് ബി.കോം ബിരുദവും 1988ൽ കോഴിക്കോട് ഗവ. േലാ കോളജിൽനിന്ന് നിയമബിരുദവും നേടി. 1989 ജനുവരി എട്ടിന് അഭിഭാഷകനായി എൻറോൾ ചെയ്ത് മലപ്പുറം ജില്ലയിലെ അഡ്വ. എ. വിജയരാഘവവാര്യരുടെ ജൂനിയറായി പരിശീലനം ആരംഭിച്ചു. പിന്നീട് ൈഹകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004-06 കാലഘട്ടത്തിൽ ഗവ. പ്ലീഡറായിരുന്നു.
തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ കിൻഡർഗാർട്ടൺ അധ്യാപിക സിന്ധുവാണ് ഭാര്യ. മക്കൾ: സിദ്ധാർഥ് ആർ. വാര്യർ (ബി.ബി.എ-എൽഎൽ.ബി, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി, ബംഗളൂരു), മൈഥിലി ആർ. വാര്യർ (രണ്ടാം വർഷ ബി.കോം വിദ്യാർഥിനി, കോയമ്പത്തൂർ പി.എസ്.ജി കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസ്).
ബെച്ചു കുര്യൻ തോമസ്
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിെൻറയും തരുണി തോമസിെൻറയും മകൻ. എറണാകുളം േലാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ എൽഎൽ.ബി ജയിച്ചു. ബ്രിട്ടീഷ് കൗൺസിൽ ഷിവ്നിങ് സ്കോളർഷിപ്പുമായി കോളജ് ഓഫ് േലാ യോർക്കിൽനിന്ന് കമേഴ്സ്യൽ ലോ പരിശീലനം പൂർത്തിയാക്കി. 1992ൽ കോട്ടയത്ത് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1996ൽ ഹൈകോടതിയിലെത്തി. 2015ൽ സീനിയർ അഭിഭാഷകനായി.
ഭാര്യ: മീനു. മക്കൾ: അഡ്വ. സൂസൻ കുര്യൻ, തരുൺ തോമസ് കുര്യൻ.
പി. ഗോപിനാഥ്
എറണാകുളം വളഞ്ഞമ്പലം പെരിഞ്ചേരി കുടുംബാംഗം പരേതനായ എ.ജി. നായരുടെയും അഹല്യയുടെയും മകൻ. എറണാകുളം ഗവ. േലാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ എൽഎൽ.ബി വിജയിച്ചു. കേംബ്രിജ് സർവകലാശാലയിൽനിന്ന് എൽഎൽ.എം പാസായ ശേഷം 1996ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2018ൽ സീനിയർ അഭിഭാഷകനായി. ഭാര്യ: പ്രിയ ജി. മേനോൻ. മക്കൾ: പാർവതി, ഗായത്രി.
എം.ആർ. അനിത
1991ൽ കൊച്ചിയിൽ അഡീഷനൽ മുൻസിഫായി ന്യായാധിപ ജീവിതം തുടങ്ങി. 2001ൽ സബ് ജഡ്ജി. 2004ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്. 2005ൽ ജില്ല ജഡ്ജിയായി. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ജില്ല ജഡ്ജിയായി. 2016 ഒക്േടാബർ 26 മുതൽ കോഴിക്കോട് ജില്ല ജഡ്ജി. തൃശൂർ കുഴിക്കാട്ടുശ്ശേരി രാമൻ മുതുലിക്കുളത്തിെൻറ മകൾ. ഭർത്താവ്: ടി.കെ. ജനാർദനൻ. മക്കൾ: അമൃത (റിസർവ് ബാങ്ക് ലീഗൽ മാനേജർ), കൃഷ്ണാനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.