‘അതിവേഗ റെയിൽ പാതയേക്കാൾ അഭികാമ്യം നാലുവരിപ്പാത’
text_fieldsതൃശൂർ: ചുരുങ്ങിയ ചെലവിൽ കേരളത്തിലെ മുഴുവൻ യാത്രക്കാർക്കും ഉപകരിക്കുന്ന നാലുവരിപ്പാത പദ്ധതി കടലാസിലൊതുക്കരുതെന്ന് ട്രെയിൻ യാത്രക്കാർ. സംസ്ഥാന സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാവും. നിലവിലെ സാഹചര്യത്തിൽ സർക്കാറിന് അനുയോജ്യവും അഭികാമ്യവുമായ പദ്ധതിയാണ് നാലുവരിപ്പാത.
തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന അതിവേഗപാത ചെലവേറിയതും സാധാരണജനത്തിന് അനുയോജ്യവുമല്ല. എന്നാൽ നിലവിലെ രണ്ടുവരിപ്പാതയോട് ചേർന്ന് രണ്ട് വരി കൂടി നിർമിക്കാവുന്ന നാലുവരിപ്പാത കേരളത്തിലെ യാത്രക്കാർക്ക് ഏെറ ഉപകാരപ്രദമാവും.
കേരളവും റെയിൽവേയും സംയുക്തമായി രൂപവത്കരിച്ച കേരള റെയിൽവേ വികസന കോർപറേഷെൻറ പദ്ധതിക്ക് റെയിൽവേ പച്ചക്കൊടി കാണിച്ചതോടെ പുതിയ വികസനപ്രക്രിയക്കാണ് തുടക്കം കുറിക്കുന്നത്. കിലോമീറ്ററിന് 250 മുതൽ 350 കോടിയാണ് അതിവേഗ പദ്ധതിക്ക് ചെലവുവരുന്നത്. എന്നാൽ നാലുവരി പദ്ധതിക്ക് ഇതിെൻറ പത്തിലൊന്ന് ചെലവ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതായത് 25 മുതൽ 30 കോടി വരെയാണ് നാലുവരിപ്പാതക്കായി കണക്കാക്കുന്നത്.
മാത്രമല്ല അതിവേഗ പദ്ധതിക്കായി സ്ഥലമെടുപ്പിനും കോടികൾ വേണ്ടിവരും.നാലുവരിപ്പാതക്ക് നിലവിലെ രണ്ടുവരിപ്പാതയോട് ചേർന്നുള്ള സ്ഥലം പരമാവധി ഉപയോഗിക്കാനാവും. അന്തിമഘട്ടത്തിലുള്ള കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ കൂടി പൂർത്തിയാവുന്നതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ പാതയൊരുങ്ങും. ഇൗ പാതയുടെ ചില മേഖലകളിൽ കയറ്റിറക്കങ്ങളും വളവ്-തിരിവുകളും കൂടുതൽ ഉള്ളതിനാൽ വേഗം കൂടിയ ട്രെയിനുകൾക്ക് അനുയോജ്യമല്ല. ഇൗ പരിമിതി സാേങ്കതികമായി കുറക്കാനാവും. നാലുവരിപ്പാതയാവുന്നതോടെ രണ്ടുവരി ദീർഘദൂരത്തിനും രണ്ടുവരി ഹ്രസ്വദൂരത്തിനും ഉപയോഗിക്കാനാവും.
ഹ്രസ്വദൂര യാത്രക്ക് മെമു ഉപയോഗിച്ച് സമയബന്ധിതമായി സർവിസ് നടത്തിയാൽ ദീർഘദൂരവണ്ടികൾ ജില്ല ആസ്ഥാനങ്ങളിൽ മാത്രം നിർത്തി വേഗം കൂട്ടാനുമാവും. മണിക്കൂറിൽ പരമാവധി 200 കി.മീയിലും ശരാശരി 150 കിലോമീറ്ററിലും വേഗത്തിൽ ഒാടുന്ന അർധ അതിവേഗ ട്രെയിനുകളും സർവിസ് നടത്താനാവും. ഒപ്പം ചരക്കുവണ്ടികൾക്കും സർവിസ് നടത്താം. അതിവേഗപാതയിലൂടെ ചരക്കുവണ്ടികളോ മറ്റു ദീർഘദൂര ട്രെയിനുകളോ ഒാടിക്കാനാവില്ല. തിരുവനന്തപുരം-കാസർകോട് െട്രയിനുകളല്ലാതെ സർവിസ് നടത്താനാവില്ലെന്നത് ഇതിെൻറ ന്യൂനത കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.