Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന...

വാഹന പരിശോധനക്കിടെ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

text_fields
bookmark_border
വാഹന പരിശോധനക്കിടെ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍
cancel

വണ്ടൂര്‍: വാഹന പരിശോധനക്കിടെ നാല് കിലോ കഞ്ചാവുമായി നാലുപേര്‍ എക്‌സൈസ് വകുപ്പിെൻറ പിടിയിലായി. തിരൂരങ്ങാടി അബ്ദുൽ വഹാബ് (31), കല്ലായി പി.വി. പ്രമീസ് (34), എടക്കര ഉതിരകുളം തീക്കുന്നന്‍ ഡബിലേഷ് (34), ചെറുവണ്ണൂര്‍ സറജു (37) എന്നിവരാണ് അറസ്റ്റിലായത്. പോരൂര്‍ തോട്ടുപുറത്ത് വെച്ചായിരുന്നു പ്രതികളെ പിടികൂടിയത്.

ആന്ധ്രപ്രദേശില്‍ നിന്നും രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവ് പ്രതികളില്‍നിന്നും കണ്ടെടുത്തു. മോഷണക്കുറ്റത്തിനും മറ്റും പ്രതികള്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഇതിനിടെ ജയിലില്‍ െവച്ച് പരിചയപ്പെട്ടാണ് കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയത്. വിശാഖപട്ടണത്ത് നിന്ന് ലോറിയില്‍ ബംഗളൂരുവില്‍ എത്തിച്ച കഞ്ചാവ് കാറില്‍ മുത്തങ്ങ വഴി കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.

കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ. വിനോദ്, തൃശൂര്‍ ഐ.ബി ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, ഓഫിസര്‍മാരായ മണികണ്ഠന്‍, കെ. ഷിബു, മലപ്പുറം ഐ.ബി പ്രൈവറ്റ് ഓഫിസര്‍ ടി. ഷിജുമോന്‍, തിരൂര്‍ സര്‍ക്കിള്‍ ഓഫിസിലെ മനോജന്‍, മുഹമ്മദാലി, ഓഫിസര്‍മാരായ ശങ്കരനാരായണന്‍, അശോക്, ഓഫിസര്‍ ഗ്രേഡ് ശശിധരന്‍, പ്രിവൻറിവ് ഓഫിസര്‍ ഗ്രേഡ് എം.കെ. ശശിധരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിഷ്ണു നായര്‍, ഷംനാസ്, അഫ്‌സല്‍, ലിജിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ എം. സോണിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - four held with ganjaa -kerala news
Next Story