Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൊബേൽ ജേതാവിനെ തടഞ്ഞ...

നൊബേൽ ജേതാവിനെ തടഞ്ഞ സംഭവം: നാല് സി.െഎ.ടി.യു പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
നൊബേൽ ജേതാവിനെ തടഞ്ഞ സംഭവം: നാല് സി.െഎ.ടി.യു പ്രവർത്തകർ അറസ്റ്റിൽ
cancel

കുട്ടനാട്: നൊബേൽ പുരസ്കാര ജേതാവ് മൈക്കിൾ െലവിറ്റിനെ പൊതുപണിമുടക്ക് ദിവസം കു ട്ടനാട് ആർ. ബ്ലോക്കിൽ ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ സംഭവത്തിൽ സി.പി.എം ബ ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് സി.ഐ.ടി.യു പ്രവർത്തകർ അറസ്റ്റിൽ. കൈനകരി ആർ.ബ്ലോക ്ക് സ്വദേശികളായ സി.പി.എം ആർ. ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജോളി (52), മുൻ ബ്രാഞ്ച് സെക്രട്ടറി സ ാബു (44), കെ.എസ്.കെ.ടി.യു കൺവീനർ സുധീർ (45), സി.ഐ.ടി.യു നേതാവ് അജികുമാർ (43) എന്നിവരെയാണ് പുളി ങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതടക്കം നാല് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടനാട് യാത്രയിൽ ലെവിറ്റിനും ഭാര്യ ഷോഷാൻ ബ്രോഷിനുമുണ്ടായ ദുരനുഭവത്തിൽ സംസ്ഥാന സർക്കാറിനുവേണ്ടി കോട്ടയം ജില്ല കലക്ടർ സുധീർ ബാബുവും ആലപ്പുഴ ജില്ല കലക്ടർ അഞ്ജനയും ഇരുവരെയും നേരിൽകണ്ട് മാപ്പ് ചോദിച്ചു. വിഷയത്തിൽ പരാതി ഇല്ലെന്നായിരുന്നു െലവിറ്റിെൻറ മറുപടി.

സംസ്ഥാന സർക്കാറിെൻറ അതിഥിയായി എത്തിയ മൈക്കിൾ െലവിറ്റിനെയും ഭാര്യയെയും തടഞ്ഞത് സാമൂഹിക വിരുദ്ധരാണെന്നും കർശന നടപടി ഉണ്ടാകുമെന്നാണ് സംഭവദിവസം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. സർക്കാറിനും പാർട്ടിക്കും നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിൽ അറസ്റ്റിലായ പ്രവർത്തകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറ‌ഞ്ഞു.

ഒറ്റപ്പെട്ട സംഭവം, ജനകീയ മുന്നേറ്റത്തെ താറടിക്കാൻ ശ്രമം –ഐസക്
തിരുവനന്തപുരം: നൊബേൽ സമ്മാന േജതാവിനെ തടഞ്ഞ സംഭവത്തിെൻറ പേരിൽ ജനകീയ മുന്നേറ്റത്തെ താറടിക്കാൻ ശ്രമമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ഇത് ഒറ്റപ്പെട സംഭവമാണ്. ലക്ഷക്കണക്കിനുപേർ സമരത്തിൽ പങ്കുചേർന്നു. അതിനിടെ പറ്റിയ അബദ്ധമാണിത്. ഒരു യൂനിയൻകാരും ഇതിനെ ന്യായീകരിച്ചിട്ടില്ല. അതിെൻറ പേരിൽ ആകെ താറടിക്കേണ്ട കാര്യമില്ല.

പണിമുടക്കിൽ നഷ്ടം വരും. കേന്ദ്രനയങ്ങളാണ് അത് അനിവാര്യമാക്കിയത്. നയങ്ങളിൽ എതിർപ്പില്ലാത്തവർ ആരാണ്. ബി.എം.എസിനുപോലും എതിർപ്പുണ്ടെന്ന് മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnational strikemichel levitt
News Summary - four citu members arrested -kerala news
Next Story