Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം മുൻ...

ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും

text_fields
bookmark_border
ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും
cancel

മൂവാറ്റുപുഴ: ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ലയിലെ ദേവികുളം തഹസീൽദാറായിരുന്ന രാമൻകുട്ടിയെയാണ് കേടതി ശിക്ഷിച്ചത്.

2001-2002 കാലഘട്ടത്തിൽ ദേവികുളം തഹസീൽദാറായിരുന്നു രാമൻ കുട്ടി. ഇക്കാലത്ത് കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ പെട്ട സർക്കാർ വക 36 സെന്റ് ഭൂമി രണ്ട് സ്വകാര്യ വ്യക്തികളുടെ പേരിൽ പട്ടയം പിടിച്ച് നൽകി സർക്കാരിന് നഷ്ടം ഉണ്ടാക്കിയതിന് ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം നൽകിയ കേസിലാണ് ഒന്നാം പ്രതിയായ ദേവികുളം മുൻ തഹസീൽദാറായിരുന്ന രാമൻകുട്ടിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് മുൻ ഇൻസ്പെക്ടർമാരായിരുന്ന വി. വിജയൻ, മുഹമ്മദ് കബീർ റാവുത്തർ, എ.സി. ജോസഫ്, അലക്സ്.എം.വർക്കി എന്നിവർ അന്വേഷണം നടത്തി ഇടുക്കി വിജിലൻസ് മുൻ ഡി.വൈ.എസ്.പി പി.ടി കൃഷ്ണൻകുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ രാമൻകുട്ടി കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി കണ്ടെത്തിയത്.

പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.എ സരിത ഹാജരായി. പ്രതിയെ റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിൽ അടച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Former Tehsildar of Devikulamsentenced to four years
News Summary - Former Tehsildar of Devikulam sentenced to four years rigorous imprisonment and Rs 30,000 fine
Next Story