ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് കോവിഡ്; മന്ത്രിയടക്കമുള്ളവരെ സന്ദർശിച്ചതായി സൂചന
text_fieldsതിരുവനന്തപുരം: വ്യാഴാഴ്ച കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച 19 പേരിൽ ഒരാൾ ഇടുക്കിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ്. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹം മാർച്ച് 18 മുതൽ നിരീക്ഷണത്തിലായിരുന്നു. അതിന് മുമ്പുള്ള ദ ിവസങ്ങളിൽ ഇദ്ദേഹം നിയമസഭയിലടക്കം സന്ദർശനം നടത്തുകയും ഒരു മന്ത്രി ഉൾപ്പെടെ അഞ്ചോളം എം.എൽ.എമാരുമായി സമ്പർക്കം പുലർത്തുകയും ചെയ്തതായി സൂചനയുണ്ട്.
അതേസമയം, ഇദ്ദേഹത്തിന് വിദേശയാത്രാ ചരിത്രമില്ല. പാലക്കാടു നിന്നാവാം ഇദ്ദേഹത്തിന് കൊറോണ ബാധിച്ചിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇൗ കാലയളവിൽ ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹം സഞ്ചരിച്ച വഴികൾ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കെ.എസ്.ആർ.ടി.സി. ബസ്, ട്രെയിൻ, കാർ തുടങ്ങിയവ ഇദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. പാർട്ടി പരിപാടികളുടെ ഭാഗമായി ഇദ്ദേഹം വിവിധ ജില്ലകളിൽ നിന്നുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ദേവാലയം സന്ദർശിച്ചതായും സൂചനയുണ്ട്. പാലക്കാട്, ഷോളയാർ, മൂന്നാർ, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഇതുവരെ ഇടുക്കി ജില്ലയിൽ 3 കോവിഡ് കേസുകളാണു റിപ്പോർട്ടു ചെയ്തത്. ഒരെണ്ണം ബ്രിട്ടിഷ് പൗരനും രണ്ടാമത്തേത്
ദുബൈയിൽനിന്നു മടങ്ങിയെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിക്കുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.