പാഴ്മരം വെട്ടി തടിമില്ലിലേക്ക് കൊണ്ടുപോകാൻ കൈക്കൂലി: ഫോറസ്റ്റ് സെക്ഷൻ ഓഫിസർക്ക് തടവ്
text_fieldsമൂവാറ്റുപുഴ: പാഴ്മരം വെട്ടി തടിമില്ലിലേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട മുൻ ഫോറസ്റ്റ് സെക്ഷൻ ഓഫിസർക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിൻകര കിഴക്കുംകര കെ.മുകേഷ് കുമാറിനെയാണ് കൈക്കൂലി കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ശിക്ഷിച്ചത്.
2012 ഡിസംബർ 15ന് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ മുകേഷ് കുമാർ പിടിയിലായത്. കമ്പിളിക്കണ്ടത്തുള്ള പാഴ്മരം വെട്ടി തടിമില്ലിലേക്ക് കൊണ്ടുപോകാനുള്ള അനുവാദം നൽകാൻ കമ്പിളിക്കണ്ടം എറമ്പിൽ തോമസിനോട് മുകേഷ് കുമാർ 20,000 രൂപ ആവശ്യപ്പെട്ടു.
പതിനായിരം രൂപ ആദ്യം നൽകിയെങ്കിലും ബാക്കി പണം ഉടൻ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതോടെ തോമസ് വിജിലൻസിന് പരാതി നൽകി. പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് ബാക്കി പണം തോമസിൽനിന്ന് കൈപ്പറ്റുന്നതിനിടെ മുകേഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.