Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാഴ്ച വനത്തിൽ...

മൂന്നാഴ്ച വനത്തിൽ ഒളിച്ചു കഴിഞ്ഞ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പിടിയിൽ

text_fields
bookmark_border
മൂന്നാഴ്ച വനത്തിൽ ഒളിച്ചു കഴിഞ്ഞ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പിടിയിൽ
cancel

തൊടുപുഴ: കുമളിയിൽനിന്ന് കാണാതായ പെൺകുട്ടിയും മേലുകാവ് സ്വദേശിയായ യുവാവും കോളപ്ര അടൂർമല വനത്തിനുള്ളിൽ പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവ് മൂന്നാഴ്ചയാണ് വനത്തിനുള്ളിൽ കഴിഞ്ഞത്. ചൊവ്വാഴ്ച പുലർച്ച മലയിറങ്ങുന്നതിനു ശ്രമിക്കവെയാണ് പിടിയിലായത്. കഴിഞ്ഞ ആറിനാണ് കുമളി സ്വദേശിയായ 17കാരിയുമായി മേലുകാവ് വൈലാറ്റിൽ ജോർജ് (അപ്പുക്കുട്ടൻ -22) കടന്നുകളഞ്ഞത്. പാക്കു വിൽക്കുന്ന പണിയുമായി കുമളിയിലെത്തിയ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായി. പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോൾ മേലുകാവ് സ്വദേശിക്കൊപ്പമാണ് പോയതെന്ന സൂചന ലഭിച്ചു.

തുടർന്ന് പൊലീസ് ഇയാളുടെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച് കട്ടപ്പന ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മുപ്പതിലധികം വരുന്ന പൊലീസ് സംഘം തിരച്ചിൽ നടത്തിവരുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ രണ്ടു ചാക്കുകെട്ടുമായി അടൂർ മലയിൽനിന്ന് കോളപ്ര ഭാഗത്തേക്ക് പെൺകുട്ടിയും യുവാവും ഇറങ്ങിവന്നപ്പോഴാണ് പൊലീസിെൻറ മുന്നിൽപെട്ടത്. പൊലീസിനെ കണ്ടയുടൻ രണ്ടുപേരും രണ്ടുവഴിക്ക് ഓടി. കുടയത്തൂർവഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. അധികം ഓടാനാകാതെ അവശയായ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പാറയിടുക്കിലും മരച്ചുവട്ടിലുമാണ് കഴിഞ്ഞുകൂടിയതെന്ന് പെൺകുട്ടി പറഞ്ഞു. കോട്ടയം ചിങ്ങവനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ് ജോർജെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCouplesClip art
News Summary - Forest Hiding teen women and men are held-Kerala news
Next Story