വന്യമൃഗങ്ങളെ കാടുകയറ്റാൻ വനംവകുപ്പ് ചെലവിട്ടത് 1.39 കോടി
text_fieldsകോട്ടയം: ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകൾ അടക്കം വന്യമൃഗങ്ങൾ സജീവകാഴ്ചയാകുേ മ്പാൾ ‘കീശ ചോർന്ന്’ വനംവകുപ്പ്. ഇവയെ തിരികെ കാടുകയറ്റാൻ വനംവകുപ്പ് ചെലവിടുന് നത് ലക്ഷങ്ങൾ. 2017-18 സാമ്പത്തികവർഷം ഈ ഇനത്തിൽ മാത്രം വനംവകുപ്പിന് 1.39 കോടിയാണ് ചെല വ്. ഇതിെനാപ്പം മൃഗങ്ങളുടെ ആക്രമണത്തിനിരയായവർക്കും വിളകൾ നശിപ്പിച്ചതിനും നഷ്ടപരിഹാരമായി വലിയൊരു തുകയും ചെലവഴിച്ചു.
മൃഗങ്ങളുടെ ആക്രമണത്തിനിരയായവർക്ക് 5.8 കോടിയാണ് നഷ്ടപരിഹാരമായി നൽകിയത്. വിളകൾ നശിപ്പിച്ചതിന് 4.12 കോടിയാണ് കർഷകർക്ക് നൽകിയത്. സംസ്ഥാന സർക്കാറിനുകീഴിെല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ സർവേയിലാണ് കണ്ടെത്തലുകൾ. വനംവകുപ്പിെൻറ ചെലവും വരുമാനവും വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു സർവേ.
കാടിറങ്ങിയ കാട്ടുമൃഗങ്ങെള മടക്കിയയക്കാൻ തൊഴിലാളി ചെലവിനത്തിൽ 1.32 കോടിയും വസ്തുക്കൾക്ക് 7,06,412 രൂപയുമാണ് ചെലവ്. മൃഗങ്ങളുടെ പോസ്റ്റ്മോർട്ടത്തിനും സംസ്കരിക്കാനും 11,26,607 രൂപയും 2017-18 സാമ്പത്തികവർഷം ചെലവഴിച്ചിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. മൃഗങ്ങളെ കുഴികളിൽനിന്നടക്കം രക്ഷപ്പെടുത്തുന്നതിന് 4.18 കോടി ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷങ്ങളിലായി ജനവാസകേന്ദ്രങ്ങളിൽ എത്തുന്ന മൃഗങ്ങളുടെ എണ്ണത്തിൽ വൻവർധന ഉണ്ടായതിനാൽ െചലവും കുതിച്ചുയർന്നിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.