ലിഗ കണ്ടൽക്കാട്ടിലെത്താൻ ഉപയോഗിച്ച കടത്തുവള്ളം കണ്ടെത്തി
text_fieldsതിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിൽ ദുരൂഹത തുടരുന്നതിനിടെ അന്വേഷണത്തിൽ പുരോഗതി. ലിഗ കണ്ടൽക്കാട്ടിലെത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന വള്ളം കണ്ടെത്തിയതായി സൂചന. കടത്തുവള്ളങ്ങൾ പരിശോധിച്ച ഫൊറൻസിക് സംഘമാണ് വള്ളം കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, പ്രതി പിടിയിലായതായാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വ്യാഴാഴ്ച പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾക്ക് പുറമെ പ്രദേശത്തെ ഒമ്പതോളം പേരും പൊലീസ് കസ്റ്റഡിയിലുണ്ട്. പ്രദേശത്തെ ലഹരി മാഫിയയുടെ കണ്ണികളും മൃതദേഹം കാണപ്പെട്ട സ്ഥലത്ത് സ്ഥിരമായി വരാറുള്ളവരുമാണ് ഇവരിൽ പലരും. കൊലപാതകം ക്വട്ടേഷനാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് ഫോറൻസിക് സർജെൻറ റിപ്പോർട്ടിലുള്ളത്. കഴുത്തിലെ എല്ലുകൾക്ക് സ്ഥാനഭ്രംശവും പിരിച്ചിലുമുണ്ടായിട്ടുണ്ട്. ശ്വാസകോശത്തിലും തലച്ചോറിലും നടത്തിയ സൂക്ഷ്മപരിശോധനയിൽ ശ്വാസംമുട്ടിച്ചതിെൻറ സൂചനകളുമുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വള്ളികൾ ചേർത്തുണ്ടാക്കിയ കുരുക്കും അന്വേഷണസംഘത്തിന് പിടിവള്ളിയായിട്ടുണ്ട്.
മറ്റ് തെളിവുകൾക്കായി പ്രദേശത്ത് ഊർജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇരുപതോളം ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശം പൊലീസ് വൃത്തിയാക്കുന്നുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
