Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഷ്ടമുടിയെ അറിഞ്ഞ്...

അഷ്ടമുടിയെ അറിഞ്ഞ് വിദേശ സംഘം

text_fields
bookmark_border
അഷ്ടമുടിയുടെ മത്സ്യസമ്പത്തിനെ അടുത്തറിയാൻ എത്തിയ വിദേശസംഘം മത്സ്യകൃഷി കുളത്തിൽ
cancel
camera_alt

അഷ്ടമുടിയുടെ മത്സ്യസമ്പത്തിനെ അടുത്തറിയാൻ എത്തിയ വിദേശസംഘം മത്സ്യകൃഷി കുളത്തിൽ

അഞ്ചാലുംമൂട്: അഷ്ടമുടി കായൽ സൗന്ദര്യം ആസ്വദിക്കാനും കായലിൽ വളരുന്ന ഞണ്ടും കരിമീനും കാണാനുമായി വിദേശ സംഘമെത്തി.

മത്സ്യമേഖലയിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ആഫ്രിക്കൻ ഏഷ്യൻ റൂറൽ ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷന്‍റെ സഹകരണത്തോടെ കൊച്ചിയിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളാണ് അഷ്ടമുടിയിലെത്തിയത്. സംഘം മത്സ്യക്കുളങ്ങളും നേരിൽകണ്ടു.

അഷ്ടമുടിയിലെ മത്സ്യകൃഷിക്കാരനായ കിരണിന്‍റെ കൃഷി ഇടം സംഘം സന്ദർശിച്ചു. ഒമാൻ, ഈജിപ്ത്, ഘാന, നമീബിയ, നൈജീരിയ, സാംബിയ, മലേഷ്യ എന്നിവിടങ്ങളിലെ 12 അംഗ പ്രതിനിധിസംഘമാണ് എത്തിയത്.

മത്സ്യകൂട് തയാറാക്കുന്ന രീതിയും മത്സ്യവിത്ത് നിക്ഷേപിക്കുന്ന മുതലുള്ള ഘട്ടങ്ങളും സംഘം ചോദിച്ചറിഞ്ഞു.

നാലു മണിക്കൂറോളം അഷ്ടമുടി കായൽക്കരയിൽ ചിലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashtamudi lakekollamnews
News Summary - Foreign group to knowing Ashtamudi
Next Story