Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറുകോടിയേക്കാൾ...

ആറുകോടിയേക്കാൾ വിലയുണ്ട് ഈ നേരിന്‍റെ നേർരൂപത്തിന്-രണ്ട് മക്കൾക്കും രോഗം, ജോലി നഷ്ടപ്പെട്ടപ്പോൾ ലോട്ടറി കച്ചവടം; അറിയാം സ്മിജയുടെ ജീവിതം

text_fields
bookmark_border
smija lottery
cancel
camera_alt

സ്മിജയും ഭർത്താവ് രാജേശ്വരനും മക്കൾക്കൊപ്പം

'ഞാൻ വലിയൊരു കാര്യം ചെയ്തതായി തോന്നുന്നില്ല. കടം പറഞ്ഞവർക്ക് സമ്മാനമടിച്ചാൽ ടിക്കറ്റ് കൊടുക്കും. പണ്ടേ അങ്ങിനെയാണ്. അതിനിയും തുടരും' -തന്‍റെ സത്യസന്ധതയെ ലോകം വാഴ്ത്തുേമ്പാളും വലിയൊരു കാര്യമാണ് ചെയ്തതെന്ന ഭാവമേയില്ല സ്മിജക്ക്. ആറുകോടിയുടെ തിളക്കത്തിൽ കണ്ണുമഞ്ഞളിക്കാതെ വിശ്വാസ്യത കാത്തുസൂക്ഷിച്ച് ഏവരുടെയും മനം കവർന്ന ആലുവയിലെ ലോട്ടറി ടിക്കറ്റ് വിൽപനക്കാരിയായ സ്മിജ അഭിനന്ദനപ്രവാഹത്തിനിടയിലും ഉപജീവനമാർഗത്തിന്‍റെ തിരക്കിൽ തന്നെ.

ഫോണിലൂടെ 200 രൂപ കടത്തിൽ പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ഒന്നാം സമ്മാനമടിച്ചപ്പോൾ വാങ്ങിയയാൾക്ക് തന്നെ ടിക്കറ്റ് നൽകി വാക്കു പാലിച്ച സ്മിജയുടെ നന്മക്കും സത്യസന്ധതയ്ക്കുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മലയാളികളിൽ നിന്ന് കയ്യടി ഉയരുന്നത്. ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു മുമ്പിലാണ് നേരിന്‍റെ നേർരൂപമായി മലയാളികൾ വിശേഷിപ്പിക്കുന്ന സ്മിജ കെ. മോഹൻ ലോട്ടറി വിൽപന നടത്തുന്നത്. സംസ്ഥാന സർക്കാർ ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ആറുകോടി രൂപ ലഭിച്ചതു സ്മിജയുടെ പക്കൽ നിന്നും ചക്കംകുളങ്ങര പാലച്ചുവട്ടിൽ പി.കെ. ചന്ദ്രൻ എന്നയാൾ കടമായി വാങ്ങിയ ടിക്കറ്റിനായിരുന്നു. തന്‍റെ കയ്യിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ചന്ദ്രന് വീട്ടിലെത്തി സമ്മാനാർഹമായ ടിക്കറ്റ് കൈമാറാൻ സ്മിജ രണ്ടാമതൊന്ന് ആലോചിച്ചതേയില്ല.

സ്മിജയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളുടെ കഥയറിയുേമ്പാളാണ് ഈ നന്മക്ക് മധുരം കൂടുന്നത്. ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും. മൂത്തമകന്‍ ജഗന്‍ (12) തലച്ചോറിന് രക്തം കട്ടപിടിക്കുന്ന രോഗത്തിന് ചികിത്സയിലാണ്. രണ്ടാമത്തെ മകന്‍ ലുെഖെദിന് (രണ്ടര വയസ്) രക്താര്‍ബുദമെന്ന് കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് മാറി.

രണ്ടാമത്തെ കുട്ടിക്കു കാൻസർ വന്നതോടെയാണ് സ്മിജയ്ക്കു ജോലിക്കു പോകാൻ കഴിയാതായത്. മൂത്ത മകന്‍റെ ചികിത്സയ്ക്കു മുൻകൂട്ടി പറയാതെ അവധി എടുത്തതിനാൽ രാജേശ്വരനും ജോലി നഷ്ടമായി. ഇതോടെയാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും താമസിക്കുന്നത്.

സ്മിജയും ചന്ദ്രനും

നറുക്കെടുപ്പു ദിവസമായ ഞായറാഴ്ച ഉച്ചയായിട്ടും ടിക്കറ്റുകൾ വിറ്റുപോകാതെ വന്നതോടെയാണ് സ്മിജ സ്ഥിരം എടുക്കുന്നവരെ വിളിച്ച് ടിക്കറ്റ് വേണോെയന്ന് ചോദിക്കുന്നത്. കൈവശമുള്ള 12 ടിക്കറ്റുകളുടെ നമ്പറുകൾ സ്മിജ ഒന്നൊന്നായി പറഞ്ഞപ്പോൾ അതിൽ നിന്ന് ഒരെണ്ണം തനിക്കുവേണ്ടി മാറ്റിവെക്കാൻ ചന്ദ്രൻ പറയുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ പിന്നെ തരാമെന്നും പറഞ്ഞു. ഫലം വന്നപ്പോളാണ് ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അറിയുന്നത്. അപ്പോൾ തന്നെ ഭർത്താവ് രാജേശ്വരനൊപ്പം ചന്ദ്രന്‍റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.

കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുന്ന ചന്ദ്രന്‍ 15 വർഷമായി സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്. മൂത്തമകളുടെ വീടുപണി, രണ്ടാമത്തെ മകളുടെ വിവാഹം, മകന്‍റെ ബി.ടെക് പഠനം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം ചെലവഴിക്കുമെന്ന് ചന്ദ്രൻ പറഞ്ഞു. നികുതി കഴിഞ്ഞു 4 കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുക.

2011ലാണ് സ്മിജയും ഭർത്താവും രാജഗിരി ആശുപത്രിക്കു സമീപം ലോട്ടറി തട്ട് ഇടുന്നത്. രണ്ടര വർഷം മുമ്പ് ഇവർ ടിക്കറ്റ് വിൽപനയ്ക്കായി വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. 213 അംഗങ്ങളുള്ള ഈ ഗ്രൂപ് വഴിയാണ് ചന്ദ്രൻ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ തന്‍റെ പക്കലുള്ള നമ്പറുകൾ സ്മിജ വാട്സാപ്പിൽ ഇടുകയും ആവശ്യക്കാർ അതു നോക്കി ഇഷ്ടമുള്ള നമ്പർ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്.ലോട്ടറി തട്ടിൽ ഇരിക്കുന്നതു രാജേശ്വരനാണ്. സ്മിജ ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കും. രണ്ട് മക്കളും അമ്മയും രോഗികളായതിനാൽ രാവിലെ ഏഴിന് ആരംഭിക്കുന്ന കച്ചവടം ഉച്ചകഴിഞ്ഞ് മൂന്നിന് ഇവർ അവസാനിപ്പിക്കും. പിന്നെയാണ് വാട്സാപ് വഴിയുള്ള വിൽപന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smijahonesty of lottery seller
News Summary - For Smija, honesty is above all
Next Story