ഭക്ഷ്യ സുരക്ഷ: കൃഷിവകുപ്പ് പദ്ധതി അടുത്തമാസം മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറ പ്പാക്കാനായി കൃഷിവകുപ്പ് തയാറാക്കിയ പദ്ധതി അടുത്തമാസം മുതൽ നടപ്പാക്കും. യുവാക്കള െ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, തിരിച്ചുവരുന്ന പ്രവാസികൾക്ക് തൊഴിൽ ഉറപ്പാ ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. പദ്ധതിക്ക് സെക്രട്ടറിമാരുടെ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉൽപാദനം ഉയർത്തലും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതി മേയ് 15ന് മുമ്പായി തദ്ദേശസ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾ പദ്ധതിരേഖയിൽ മാറ്റംവരുത്തണം. തരിശ് ഭൂമിയിൽ കൃഷി നടത്താൻ ഉടമ തയാറെങ്കിൽ അതിനുവേണ്ട സഹായവും പിന്തുണയും സർക്കാർ ചെയ്യും. മറിച്ചാണെങ്കിൽ പുറത്തുള്ളവർക്ക് അവസരം കൊടുക്കും. കൃഷി ചെയ്യുന്നവർക്ക് കുറഞ്ഞ പലിക്കോ പലിശ രഹിത വായ്പയോ നൽകാൻ വഴിയൊരുക്കണം. സഹകരണ സംഘങ്ങളും നബാർഡും വഴി വായ്പ നൽകും.
തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതോടൊപ്പം 1.40 ഹെക്ടർ ഭൂമിയിൽ ഇടനില കൃഷി നടത്തും. കൃഷിയോടൊപ്പം ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷിക ചന്ത സംഘടിപ്പിച്ച് വിപണനസാധ്യത കണ്ടെത്തും. ചന്ത നടത്താൻ കുടുംബശ്രീക്കും കർഷകസംഘങ്ങൾക്കും സർക്കാർ സഹായം നൽകും. ഡിജിറ്റൽ വിപണന സാധ്യതയും പരിശോധിക്കും.
കൃഷിരംഗം വികസിപ്പിക്കാൻ ഒരുവർഷത്തിനകം മൂവായിരം കോടി രൂപ െചലവാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൽ 1500 കോടി രൂപ വിവിധ വകുപ്പുകളുടെ പ്രവർത്തഫണ്ടിൽ നിന്നും എടുക്കും. ബാക്കി തുക നബാർഡിൽനിന്നും മറ്റു കർഷക സംഘങ്ങളിൽനിന്നും എടുക്കും. കൃഷിയുടെ നടത്തിപ്പിനായി സംസ്ഥാന വ്യാപകമായി യുവജന ക്ലബുകളുടെ രജിസ്ട്രേഷൻ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.