എല്ലാ കുടുംബങ്ങൾക്കും അരിയും പലവ്യഞ്ജന കിറ്റും സൗജന്യം
text_fieldsതിരുവനന്തപുരം: കോവിഡ് വൈറസ് പ്രതിരോധിക്കാൻ രാജ്യം അടച്ചിട്ട സാഹചര്യത്തിൽ സം സ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും നൽകാൻ മന്ത്രിസ ഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 87.14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ ഇത് ലഭിക്കും. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും.
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി വീടുകളിൽ വിതരണം ചെയ്യും. പഞ്ചസാര, പയറുവർഗങ്ങൾ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉൽപന്നങ്ങൾ അടങ്ങുന്നതാകും കിറ്റ്. ഏപ്രിൽ, മേയ് മാസങ്ങളിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യ വിഹിതം ഫുഡ്കോർപറേഷൻ ഗോഡൗണുകളിൽനിന്ന് എടുത്തു വരികയാണെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
മൂന്ന് മാസത്തേക്കുള്ള വിഹിതം ലിസ്റ്റ് ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. സംസ്ഥാനത്ത് സംഭരിച്ച നെല്ല് അരിയാക്കി വിതരണത്തിന് സജ്ജമായി ഗോഡൗണുകളിൽ ലഭ്യമാണ്. 74,000 മെട്രിക് ടൺ അധികധാന്യ വിഹിതം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. റേഷൻ കടകളിൽ ഒന്നര മാസത്തെ ധാന്യം സ്റ്റോക്ക് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവക്ക് പുറമെ പലവ്യഞ്ജന വ്യാപാരികളുടെ സഹായം കൂടി കിറ്റ് തയാറാക്കുന്നതിനായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിക്കുന്നതിലെ പ്രയാസമൊഴിവാക്കാൻ നടപടി സ്വീകരിക്കും. വീട്ടിൽ കഴിയുന്ന സമയത്ത് എല്ലാവരും പച്ചക്കറി കൃഷി ആരംഭിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Latest VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.