പൂമഴയായി നാടോടി നൃത്തം
text_fieldsതൃശൂർ: കേരള സ്കൂൾ കലോത്സവം ഉപചാരം ചൊല്ലിപ്പിരിയുന്ന വ്യാഴാഴ്ച വടക്കുന്നാഥെൻറ മണ്ണുണർന്നത് നാടോടി നൃത്തത്തിെൻറ ദ്രുത താള -മേളങ്ങളിലേക്കായിരുന്നു.
പൂരസമാനമായ വിസ്മയക്കാഴ്ചയൊരുക്കിയാണ് ഹൈസ്കൂൾ വിഭാഗം നൃത്തമത്സരത്തിന് തിരശ്ശീല വീണത്. ആസ്വാദകർ തേക്കിൻകാട് മൈതാനിയിലെ നീലക്കുറിഞ്ഞിയെ മനുഷ്യ സാഗരമാക്കി.
വർണ വസ്ത്രങ്ങളണിഞ്ഞ് നാടോടികൾ മുളം കുട്ടകളും ഓലക്കുടകളും പക്ഷിക്കൂടുകളുമായി വേദിയിൽ കാഴ്ചയുടെ വിസ്മയച്ചെപ്പ് തുറന്നു. പെൺകുട്ടികളും അവരെ വെല്ലുന്ന മെയ്വഴക്കവും ചടുലതാളങ്ങളുമായി ആൺകുട്ടികളും വേദിയിൽ നിറഞ്ഞാടി.
ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയരാവുന്ന കീഴാളരും അവരുടെ ചെറുത്തുനിൽപ്പും ആയിരുന്നു മിക്കതിലും വിഷയം. വയനാടൻ കാടും അടിമപ്പണിയും അമ്മ മനസ്സും സ്ത്രീകൾക്കു നേരെയുള്ള അതിക്രമവും ആദി കാവ്യത്തിലെ താടകയും അവതരിപ്പിക്കപ്പെട്ടു. ആൺകുട്ടികളടക്കം 47 പേരാണ് മത്സരിച്ചത്. വിധികർത്താക്കൾ മുഴുവൻ പേർക്കും എ ഗ്രേഡ് നൽകിയെങ്കിലും നിയമാനുസരണം 30 പേരുടെ ഗ്രേഡാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.