പ്രളയ സഹായം കിട്ടാത്തവർക്ക് ഉടൻ നൽകുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: 2019ലെ പ്രളയത്തിൽ വീടുകൾ തകർന്നതിന് സഹായം ലഭിക്കാനുള്ള 12,253 പേർക്ക ് പണം അനുവദിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സാേങ്കതി ക പ്രശ്നങ്ങൾ മൂലം സഹായം കിട്ടാത്തവർക്ക് ലഭ്യമാക്കും. ബാങ്ക് അക്കൗണ്ടുകളിൽ പണം െക ്രഡിറ്റ് ആകാത്ത സംഭവങ്ങൾ പരിശോധിച്ച് തിരുത്തും. ചില അക്കൗണ്ടുകളിൽ കൂടുതൽ പണം ഇ ടാൻ ചട്ട ഭേദഗതി വേണം. ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച തുക യഥാസമയം ലഭ്യമാക്കാൻ നടപടി ശക്തമാക്കുമെന്നും എൻ. ഷംസുദ്ദീെൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയിൽ മന്ത്രി പറഞ്ഞു.
വയനാട്ടിൽ ആത്മഹത്യ ചെയ്ത സനൽ 75--100 ശതമാനം വീട് തകർന്നവരുടെ പട്ടികയിലാണ്. ആദ്യഗഡുവായി 1.19 ലക്ഷം നൽകാൻ നടപടിയെടുത്തു. എന്നാൽ, 50,000 രൂപയിലേറെ നിക്ഷേപിക്കാൻ കഴിയാത്ത അക്കൗണ്ടായതിനാൽ കഴിഞ്ഞില്ല. ഇത് പരിഹരിക്കാൻ നിർദേശിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തിൽ നാശമുണ്ടായവർക്ക് സഹായം നൽകിയില്ലെന്ന ആരോപണം ശരിയല്ല. 6,92,966 പേർക്ക് 10,000 രൂപ വീതം നൽകി.
പൂർണമായി തകർന്ന 18,394 വീടുകളിൽ 10,333 എണ്ണം പൂർത്തിയായി. നിയമപ്രശ്നവും വസ്തു തര്‍ക്കവുമാണ് 1,884ന് തടസ്സം. 236 പേര് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാത്തവരാണ്. 343 പേര്‍ക്ക് പട്ടയപ്രശ്നങ്ങളുണ്ട്. ബാക്കിയുള്ളവർക്ക് അവസാന ഗഡുവേ നൽകാനുള്ളൂ. 2019ലെ പ്രളയത്തില്‍ 163 പേര് മരിച്ചതില്‍ ഒരാളുടേതൊഴികെ എല്ലാ ആശ്രിതര്‍ക്കും നഷ്ടപരിഹാരം നല്കി.
2019ല്‍ 3,880 വീടുകളാണ് പൂർണമായി തകര്‍ന്നത്. അതില്‍ 2,250 വീടുകള്‍ക്ക് ഒന്നാം ഗഡു നല്കി. 59,405 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. അതില്‍ 48,762 വീടുകള്‍ക്ക് 10,000 രൂപ മുതല്‍ 2.50 ലക്ഷം വരെ നല്കി. ബാക്കിയുള്ളവർക്ക് സഹായത്തിന് നടപടി ആരംഭിച്ചു. കവളപ്പാറയിൽ വീടിനായി 27 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
രണ്ട് പ്രളയങ്ങളിലും ഇരയായ സനലിന് 10,000 രൂപ പോലും നൽകിയില്ലെന്ന് എൻ. ഷംസുദ്ദീൻ. പ്രളയ ദുരിതാശ്വാസം കൈകാര്യം ചെയ്തതിലെ ഇരയാണ് സനലെന്നും അദ്ദേഹം പറഞ്ഞു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.