Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം നേതാവ്...

സി.പി.എം നേതാവ് ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കലക്ടർ റിപ്പോർട്ട് കൈമാറി

text_fields
bookmark_border
സി.പി.എം നേതാവ് ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കലക്ടർ റിപ്പോർട്ട് കൈമാറി
cancel

കാക്കനാട് (കൊച്ചി): സി.പി.എം നേതാവ് ഉൾപ്പെട്ട ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കലക്ടർ എസ്. സുഹാസ് ക്രൈംബ്രാഞ്ചിന് കൈമാറി. കലക്ടറേറ്റ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിെൻറ വകുപ്പുതല പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ജില്ല കലക്ടർ കൈമാറിയത്. 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. 

കേസിൽ മുഖ്യപ്രതിയും കലക്ടറേറ്റിലെ സെക്ഷൻ ക്ലർക്കുമായിരുന്ന വിഷ്ണു പ്രസാദിനെതിരെ ഗുരുതര കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്. ഇയാൾ ഉൾെപ്പടെ പ്രതിപ്പട്ടികയിലുള്ള നാലുപേർ റിമാൻഡിലാണ്. മൂന്നാം പ്രതിയും സി.പി.എം നേതാവുമായ എം.എം. അൻവർ, ഭാര്യയും അയ്യനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കൗലത്ത് അൻവർ, കേസിൽ പിടിയിലായ മഹേഷിെൻറ ഭാര്യ നീതു എന്നിവർ ഒളിവിലാണ്. 

റവന്യൂ വിഭാഗത്തിലെ മറ്റു ചില ഉദ്യോഗസ്ഥർക്കെതിരെയും പരാമർശങ്ങളുണ്ടെന്നാണ് സൂചന. അതിനിടെ തട്ടിപ്പ് നടത്താൻ വ്യാജരേഖ നിർമിച്ചതിന് വിഷ്ണുവിനെതിരെ കലക്ടർ പൊലീസിന് മറ്റൊരു പരാതിയും നൽകി.

പ്രളയ സഹായത്തിന് അർഹരായവരുടെ പട്ടികയിൽ തെൻറയും വേണ്ടപ്പെട്ടവരുടെയും പേരുകൾ ചേർത്താണ് വിഷ്ണു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇങ്ങനെ 27.73 ലക്ഷം രൂപയാണ്‌ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയത്. ഇതിന് പുറമേ സാങ്കേതിക കാരണങ്ങളാൽ പണം തിരിച്ചടച്ച ഗുണഭോക്താക്കൾക്ക് വ്യാജ രസീത് നൽകി 52 ലക്ഷത്തിലധികം രൂപ കൈക്കലാക്കിയതായും റിപ്പോർട്ടിലുണ്ട്. 

സർക്കാർ ഓഫിസുകളിൽ പണം സ്വീകരിക്കുന്നതിനുള്ള ടി.ആർ-5 രസീതിന്പകരം കമ്പ്യൂട്ടറിൽനിന്ന് പ്രിെൻറടുത്ത രസീതുകളായിരുന്നു ഇയാൾ നൽകിയത്. ഇത്തരത്തിൽ 10,000 രൂപ മുതൽ രണ്ടര ലക്ഷം രൂപയുടെ വരെയുള്ള 287 രസീതുകൾ ഓഫിസിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിലാണ്  വ്യാജ രേഖ ചമച്ചതിന് വിഷ്ണുവിനെതിരെ പുതിയ പരാതി നൽകിയത്.

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് 11 ഉദ്യോഗസ്ഥർക്ക് കലക്ടർ നോട്ടീസ് നൽകി. വ്യാജ രസീതുകളിൽ ഒപ്പിട്ട ജൂനിയർ സൂപ്രണ്ട് തസ്തികയിലുള്ളവർക്കുൾപ്പെടെയാണ് നോട്ടീസ് നൽകിയത്. ഫണ്ട് വിതരണത്തിെൻറ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയതിനാണ്  നോട്ടീസ് നൽകിയത്..

അൻവറിെൻറയും കൗലത്തിെൻറയും പേരിൽ അയ്യനാട് ബാങ്കിലെ ജോയൻറ് അക്കൗണ്ടിലേക്ക് പണം എത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodflood fund
News Summary - flood relief fund fraud case
Next Story