Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: 8.51 കോടിയുടെ വെട്ടിപ്പ്

text_fields
bookmark_border
പ്രളയ ദുരിതാശ്വാസം: 8.51 കോടിയുടെ വെട്ടിപ്പ്
cancel

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ 325 അക്കൗണ്ടുകളിലായി 8.51 കോടിയുടെ വെട്ടിപ ്പ് നടന്നെന്ന് പ്രതിപക്ഷം. ഇതിൽ സി.ബി.ഐ അന്വേഷണം വേണം. എറണാകുളത്ത് മാത്രമല്ല, മറ്റു ജ ില്ലകളിലും തട്ടിപ്പ് നടന്നെന്നും അടിയന്തര പ്രമേയ നോട്ടീസിനിടെ പ്രതിപക്ഷം ആരോപി ച്ചു. എറണാകുളത്ത് തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കേസ് എടുത്തെന്നും കൂടുതല്‍ തട്ടിപ്പ് നടന്നോ എന്ന് അന്വേഷിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയതായും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.

സി.പി.എം നേതാക്കൾക്കെതിരെ ആരോപണം വന്നത് സഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിന് വഴിവെച്ചു. പ്രതിപക്ഷം പിന്നീട് ഇറങ്ങിപ്പോയി. എൻ. ഷംസുദ്ദീനാണ് നോട്ടീസ് നൽകിയത്. 8.51 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പി.ടി. തോമസ് ആരോപിച്ചു. 16 ലക്ഷത്തിെൻറ തട്ടിപ്പ് മാത്രമാണ് കണ്ടുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍പ്പെട്ട പലര്‍ക്കും സഹായം നല്‍കാതിരിക്കുമ്പോഴാണ് സി.പി.എമ്മുകാരും യൂനിയനുകളും ചേര്‍ന്ന് പാവപ്പെട്ടവരുടെ പണം തട്ടുന്നതെന്ന് ഷംസുദ്ദീന്‍ ആരോപിച്ചു. അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറായ സി.പി.എം അംഗത്തിെൻറ ഭര്‍ത്താവ് അൻവറിെൻറ അക്കൗണ്ടിലാണ് പണം വന്നത്. നല്‍കാന്‍ സെക്രട്ടറി വിസമ്മതിച്ചപ്പോള്‍ സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവരുടെ നിര്‍ബന്ധത്തിലാണ് നല്‍കിയത്.

അവസാന ഗഢു കൊടുക്കുന്നതിലെ തര്‍ക്കത്തിലാണ് സംഭവം പുറത്തുവന്നത്. അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ട് കിടക്കുന്നവരെ പോക്കറ്റടിക്കുന്ന നരാധമന്മാരെപോലും നാണിപ്പിക്കുന്ന തരത്തില്‍ സി.പി.എം അധഃപതിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. തട്ടിപ്പ് നടത്താനാണ് തെറ്റായ അക്കൗണ്ട് നല്‍കിയത്. ഇത്രയും കുംഭകോണമുണ്ടായിട്ട് ബാങ്കിനെതിരെ നടപടി ഇല്ല. സമഗ്ര അന്വേഷണം വേണം- അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് നടത്തിയ വിഷ്ണുപ്രസാദിനെതിരെ താന്‍ പരാതി പറഞ്ഞെന്നും അയാളെ സെക്ഷനില്‍നിന്ന് മാറ്റാന്‍ കലക്ടര്‍ തയാറായെങ്കിലും സി.പി.എം നേതൃത്വവും യൂനിയനും തടഞ്ഞെന്നും വി.ഡി. സതീശൻ ആരോപിച്ചു.

ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് േജക്കബ്, ഒ. രാജഗോപാൽ എന്നിവരും സംസാരിച്ചു.

പണം തിരിച്ചടച്ചെന്ന് സഹകരണ മന്ത്രി
തിരുവനന്തപുരം: തട്ടിയ പണം നഷ്ടപരിഹാരം നല്‍കാന്‍ നൽകിയതാണെന്ന് മനസ്സിലായപ്പോള്‍ തന്നെ 10 ലക്ഷത്തിലേറെ തിരിച്ചടപ്പിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മറ്റ് കാര്യങ്ങൾ അന്വേഷിക്കാന്‍ ജില്ല കലക്ടര്‍ക്ക് നിർദേശം നല്‍കി.

പണം തട്ടിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ദുരിതാശ്വാസ തുക 60,000 ല്‍ കൂടുതലാണെങ്കില്‍ പരിശോധിച്ച് പരാതിപരിഹാര സെല്‍ വിലയിരുത്തിയാണ് ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലേക്ക് പോകുന്നത്. ഇതിെൻറ യൂസർ നെയിമും പാസ്‌വേര്‍ഡും ഒാഫിസർക്ക് നൽകിയെങ്കിലും സെല്ലിലെ എല്ലാവർക്കും അറിയാം.

അതുപയോഗിച്ച് ബില്‍ അക്കൗണ്ടിങ് സിസ്റ്റത്തില്‍ കടന്നുകയറി അര്‍ഹതയില്ലാത്തവരുടെ പേരുള്‍പ്പെടുത്തിയാണ് 15.54 ലക്ഷം തട്ടിയത്. കണ്ടെത്തിയപ്പോള്‍ തന്നെ നടപടി സ്വീകരിച്ചു. പാര്‍ട്ടിക്കാർ തട്ടിപ്പ് നടത്തിയാല്‍ രണ്ടുതരം ശിക്ഷയാണ്. പാര്‍ട്ടി നടപടിയും നിയമ പ്രകാരമുള്ള നടപടിയും- അദ്ദേഹം പറഞ്ഞു.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodflood reliefflood relief fraud
News Summary - flood relief fraud -kerala news
Next Story