371 വീടുകളുടെ നിർമാണം പുരോഗമിക്കുന്നതായി കെ.പി.സി.സി
text_fieldsതിരുവനന്തപുരം: പ്രളയബാധിതർക്കായി പ്രഖ്യാപിച്ച വീടുകളുടെ കാര്യത്തിൽ ഉയർന്ന ആ രോപണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി രംഗത്ത്. െമാത്തം 371 വീടുകളുടെ നിർമാണം പുര ോഗമിക്കുകയാണെന്നും ഇതിൽ 76 എണ്ണം ഡിസംബറിനകം പൂർത്തീകരിക്കുമെന്നും പദ്ധതി നടത്തി പ്പിെൻറ ചുമതല വഹിക്കുന്ന എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതുസംബന്ധിച്ച് നിയമസഭക്കകത്തും പുറത്തും മുഖ്യമന്ത്രി ഉൾപ്പെടെ സി.പി.എം നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് ഹസൻ കണക്കുകൾ നിരത്തിയത്.
വീട് നിർമാണത്തിന് െമാത്തം 3,53,43,903 രൂപയാണ് കെ.പി.സി.സിക്ക് ലഭിച്ചത്. ഇൗ പണം ഉപയോഗിച്ച് 26 വീടുകളുടെ നിർമാണമാണ് നടക്കുന്നത്. അതിനുപുറമെയാണ് വിവിധ നേതാക്കളുടെയും ഡി.സി.സികളുടെയും നേതൃത്വത്തിൽ വീടുകൾ നിർമിക്കുന്നത്. ഇത്തരത്തിൽ 18.55 കോടിരൂപ ചെലവഴിച്ചാണ് 371 വീടുകളുടെ നിർമാണം പൂർത്തീകരിക്കുന്നത്.
ധനലക്ഷ്മി ബാങ്കിെൻറ ശാസ്തമംഗലം ശാഖ വഴി മാത്രമാണ് കെ.പി.സി.സിക്ക് വീട്നിർമാണ ഫണ്ട് ലഭിച്ചിട്ടുള്ളത്. വിദേശത്ത് പണപ്പിരിവ് നടത്തിയിട്ടില്ല. സർക്കാറിെൻറ പരാജയം മറച്ചുവെക്കുന്നതിനാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിെൻറ പാർട്ടിയും ആക്ഷേപം നടത്തുന്നത്. പ്രഖ്യാപിച്ച വീടുകളുടെ കാര്യം എന്തായെന്ന് സി.പി.എമ്മും വെളിപ്പെടുത്തണം-ഹസൻ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.