Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയം:...

പ്രളയം: ക്യാമ്പിലെത്തിയവരും ബന്ധുവീടുകളിൽ അഭയംതേടിയവരും ദുരിതബാധിതർ

text_fields
bookmark_border
flood-victims
cancel
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തെതുടർന്ന് ദുരിതബാധിതരായ കുടുംബങ്ങ ളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി. ദുരന്തനിവാരണവകുപ്പ് പ്രിൻസിപ്പൽ സെക്ര ട്ടറി വി. വേണുവാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പ്രളയജലം പ്രവേശിച്ച വീടുകൾ, പ്രകൃതിക്ഷോഭത്തിെൻറ ഭാഗമായി പൂർണമായി തകർന്ന വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ, ദുരന്തസാധ്യത മുന്നറിയിപ്പുകളെ തുടർന്ന് വീട് വിട്ട് സർക്കാർ അംഗീകൃത ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾ എന്നിവരെയാണ് ദുരിതബാധിത കുടുംബങ്ങളായി പരിഗണിക്കുക. ദുരന്തസാധ്യതയെതുടർന്ന് സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിൽ മാറിത്താമസിച്ചവർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾ, ഒറ്റക്കും കുടുംബമായും ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത ഇതരസംസ്ഥാനെതാഴിലാളികളെയും ദുരിതബാധിതരായി പരിഗണിക്കും.

പൂർണമായി തകർന്നത് 1795 വീടുകൾ
ആഗസ്റ്റ് എട്ടുമുതൽ 23 വരെ സംസ്ഥാനത്ത് പൂർണമായി തകർന്നത് 1795 വീടുകൾ. 13,559 വീടുകൾക്ക് ഭാഗികമായും നാശനഷ്ടം നേരിട്ടു. ഏറ്റവുമധികം വീടുകൾക്ക് നാശനഷ്ടമുണ്ടായത് വയനാട്ടിലാണ്. ഇവിടെ 535 വീടുകൾ പൂർണമായും 5435 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറത്ത് 795 വീടുകൾ പൂർണമായും 3409 വീടുകൾ ഭാഗികമായും തകർന്നു. കണ്ണൂരിൽ 133 ഉം കോഴിക്കോട് 73 ഉം പാലക്കാട് 58 ഉം ഇടുക്കിയിൽ 68 ഉം ആലപ്പുഴയിൽ 28 ഉം കാസർകോട്ട് 38 ഉം തൃശൂരിൽ 22 ഉം വീടുകൾ നിലംപൊത്തി. സംസ്ഥാനത്ത് 47 ദുരിതാശ്വാസ ക്യാമ്പുകളിലായി 811 കുടുംബങ്ങളിലെ 2748 പേരാണ് ഇപ്പോൾ കഴിയുന്നത്. 168 കുടുംബങ്ങളിലെ 488 പേർ ക്യാമ്പുകളിൽ കഴിയുന്ന വയനാടാണ് മുന്നിൽ. കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.

നാല് ദിവസം ജാഗ്രതാനിർേദശം
കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ജാഗ്രതാമുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച കേന്ദ്രകാലാവസ്ഥവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞാറയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂർ, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flood 2019
News Summary - flood 2019
Next Story