മൃതദേഹം സൗജന്യമായി നാട്ടിെലത്തിക്കൽ: വിമാനക്കമ്പനികളുമായി ചർച്ച തുടങ്ങി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശത്ത് മരണമടയുന്ന മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ വിമാനക്കമ്പനികളുമായ ി ചര്‍ച്ച ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനികള്‍ പൂര്‍ണ സൗജന്യം അനുവദിക്കില്ല. പരമാവധി ഇളവ് ലഭിക്കുമോ എന്നാണ് പരിശോധിക്കുന്നത്. വീണാജോര്‍ജ്, കെ.വി. അബ്ദുൽ ഖാദര്‍, പി.ടി.എ. റഹീം എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
വിദേശ ജയിലുകളിലെ മലയാളികള്‍ക്ക് നോര്‍ക്ക റൂട്സ് വഴി നിയമസഹായം ലഭ്യമാക്കുന്ന നടപടി യു.എ.ഇയില്‍ ആരംഭിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കേരളത്തില്‍നിന്നുള്ള വിദേശയാത്രക്കാരുടെ കണക്ക് വ്യോമയാന മന്ത്രാലയത്തെ ബോധ്യപ്പെടുത്തി ഉത്സവകാല വിമാനക്കൂലിയില്‍ കുറവ് വരുത്തുന്നതിന് ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളം സര്‍ക്കാറിനെ ഏല്‍പിക്കണമെന്ന് പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്. പ്രതികരണം മോശമല്ല. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം^ മുഖ്യമന്ത്രി പറഞ്ഞു. നോര്‍ക്ക റൂട്സ് വഴി 2015 മുതല്‍ 1050 നഴ്‌സുമാര്‍ ഉള്‍പ്പെടെ 1283 പേരെ വിദേശ ജോലിക്ക് അയച്ചിട്ടുണ്ട്. ഒഡേപെക് മുഖേന പ്രതിവര്‍ഷം 400ഓളം പേരെ അയക്കുന്നു. സജി ചെറിയാന്‍, എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുല്ല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.