Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ്...

ഫ്ലാറ്റ് രജിസ്ട്രേഷനിലും വൻതട്ടിപ്പ്

text_fields
bookmark_border
maradu-flat
cancel

തിരുവനന്തപുരം: മരടിലെ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്തിൽ 2007 മാ ർച്ചിൽ ഒരു ഫ്ലാറ്റ് വിറ്റത് വെറും ലക്ഷം രൂപക്ക് താഴെ! തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച ആഡംബര സമുച്ചയങ്ങളിലെ ഫ്ലാറ്റ് വിൽപനയിൽ സർക്കാറിന് ലഭിക്കേണ്ട രജിസ്ട്രേഷൻ തുക, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി.
2007 മാർച്ച് 17ന് മരട് സബ്രജിസ്ട്രാർ ഒാഫിസിൽ ഹോളി ഫെയ്ത്തിലെ 1460/2007 മുതൽ 1490/2007 വരെയുള്ള 30 ഫ്ലാറ്റുകളുടെ ആധാര രജിസ്ട്രേഷനാണ് നടന്നത്. സബ്രജിസ്ട്രാർ ഒാഫിസിലെ രേഖകൾ പ്രകാരം ഇവ രജിസ്റ്റർ ചെയ്തത് 99,500 രൂപക്കാണ്. മാർച്ച് 30നും 31നും 1654/ 2007, 1655/2007, 1699/2007 നമ്പറുകൾ പ്രകാരം രജിസ്ട്രേഷൻ നടത്തിയ ഫ്ലാറ്റുകളും വിറ്റുപോയത് ഇതേ തുകക്ക് തന്നെ. ഇങ്ങനെ തുച്ഛമായ തുകക്ക് വാങ്ങിയ ഫ്ലാറ്റുകളിൽ പലതും 12 വർഷത്തിന് ശേഷം 40 ലക്ഷത്തിൽപരം രൂപക്കാണ് മറിച്ച് വിറ്റത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, ചലച്ചിത്രതാരം സൗബിൻ ഷാഹീർ തുടങ്ങിയവർക്ക് ഫ്ലാറ്റുള്ളത് ഹോളി ഫെയ്ത്തിലാണ്.

2007 മേയ് 21ന് ജോൺ ബ്രിട്ടാസ് ഹോളി ഫെയ്ത്തിൽ ഫ്ലാറ്റ് വാങ്ങിയേപ്പാൾ ആധാരത്തിൽ കാണിച്ച തുക മൂന്ന് ലക്ഷം രൂപയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയായി 18,000 രൂപയും രജിസ്ട്രേഷൻ ഫീസായി 6,100 രൂപയും അടച്ചു. 2007ൽ മരട് പ്രദേശത്തുൾപ്പെടെ ഫ്ലാറ്റുകൾക്ക് ചതുരശ്ര അടിക്ക് കുറഞ്ഞത് 3,000 രൂപയായിരുന്നു വിപണി വില. അതനുസരിച്ചാണെങ്കിൽ പോലും ഫ്ലാറ്റുകൾക്ക് ലക്ഷങ്ങളും കോടികളും വിലമതിക്കും.
1474/2007 എന്ന നമ്പർ പ്രകാരം 99,500 രൂപക്ക് രജിസ്റ്റർ ചെയ്ത ഫ്ലാറ്റ് തൊടുപുഴ സ്വദേശി 2019 ഫെബ്രുവരി 22ന് എറണാകുളം മട്ടാഞ്ചേരി സ്വദേശിക്ക് വിറ്റത് 45 ലക്ഷം രൂപക്കാണ്. സ്റ്റാമ്പ് ഡ്യൂട്ടിയായി നാലരലക്ഷം രൂപയാണ് വാങ്ങിയ ആൾ അടച്ചത്. 2007ൽ തൊടുപുഴ സ്വദേശി അടച്ചത് 7,900 രൂപ മാത്രവും. സമാനമായി കോട്ടയം സ്വദേശി 2007 ജനുവരി 11ന് 99,500 രൂപക്ക് 153/2007 നമ്പറായി സ്വന്തമാക്കിയ ഫ്ലാറ്റ് 2018 ഫെബ്രുവരി 18ന് സൗബിൻ ഷാഹീറിന് വിറ്റത് 40 ലക്ഷം രൂപക്കും.
ആധാരം രജിസ്റ്റർ ചെയ്യുേമ്പാൾ വസ്തുവിെൻറ യഥാർഥവില കാട്ടണമെന്നാണ് ചട്ടം.

അതനുസരിച്ച് രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടക്കണം. ഉദാഹരണത്തിന് ഒരു കോടി രൂപയുടെ ഫ്ലാറ്റിെൻറ അതേവില ആധാരത്തിൽ കാണിച്ചാൽ 10 ലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസായി സർക്കാറിന് ലഭിക്കുക. എന്നാൽ രജിസ്ട്രേഷനിൽ മുദ്രവില കുറഞ്ഞുവെന്ന് കാട്ടി ഹോളി െഫയ്ത്തിലെ ഒരു ഫ്ലാറ്റുടമക്കും സബ്രജിസ്ട്രാർ നോട്ടീസ് അയച്ചില്ല. മാർച്ച് 17ന് മരട് സബ്രജിസ്റ്റാർ ഒാഫിസിൽ ആകെ 76 വസ്തു രജിസ്ട്രേഷനുകൾ നടന്നു. ഇതിൽ ഹോളി ഫെയ്ത്തിലേത് ഒഴികെയുള്ള പല വസ്തു കൈമാറ്റങ്ങളിലാവെട്ട നോട്ടീസ് അയക്കാൻ സബ്രജിസ്ട്രാർ മറന്നുമില്ല.
ആൽഫ സെറീൻ, േഗാൾഡൻ കായലോരം, ജെയ്ൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചങ്ങളിലും സമാന തട്ടിപ്പ് നടെന്നന്നാണ് ആക്ഷേപം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamkerala newsmalayalam newsFlat registration
News Summary - Flat registration-Kerala news
Next Story