Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right35...

35 ഫ്ലാറ്റുടമകൾക്കുകൂടി 25 ലക്ഷം വീതം നഷ്ടപരിഹാരം അനുവദിച്ചു

text_fields
bookmark_border
maradu-flat
cancel

കൊച്ചി: മരടിൽ ശനി, ഞായർ ദിവസങ്ങളിൽ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളിൽനിന്ന് കുടിയൊഴ ിക്കപ്പെട്ട 35 ഫ്ലാറ്റുടമകൾക്കുകൂടി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിച്ച് സർക ്കാർ ഉത്തരവിറങ്ങി. 8.75 കോടിയാണ് ഇതിനായി അനുവദിച്ചത്. ഹോളിഫെയ്ത്തിലെ 15 പേർ, ആൽഫയിലെ 12പ േർ, ജയിനിലെ ഏഴുപേർ, കായലോരത്തെ ഒരാൾ എന്നിവർക്കാണ് തുക നൽകുന്നത്. ബാങ്ക് അക്കൗണ്ടി ലേക്ക് തുക നിക്ഷേപിക്കാൻ ധനകാര്യവകുപ്പ് ഫിനാൻസ് അണ്ടർ സെക്രട്ടറിയെ ചുമതലപ്പെടു ത്തി.

നേരത്തേ 49.36 കോടി അനുവദിച്ചിരുന്നു. ഇതുവരെ 58.11 കോടിയാണ് ഈയിനത്തിൽ അനുവദിച്ചട ്ടത്. 94ശതമാനം നഷ്ടപരിഹാരം അനുവദിക്കൽ പൂർത്തിയായതായി ഇതിനായി സുപ്രീംകോടതി നിശ്ചയിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റി അറിയിച്ചു.

ഇനി സർക്കാർ അനുവദിക്കാനുള്ളത് 3.88 കോടിയാണ്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇനി തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

പൊളിക്കാൻ നാലുപേർ
കൊച്ചി: മൈനിങ് എൻജിനീയർ, ബ്ലാസ്റ്റർ, ഷോട്ട് ഫൈറർ, പെസോ പ്രതിനിധി എന്നിങ്ങനെ നാലുപേരാകും സ്ഫോടന പ്രഭവകേന്ദ്രത്തിലുണ്ടാകുക. ഫ്ലാറ്റിൽനിന്ന് 100 മീറ്റർ അകലെയാണ് കേന്ദ്രം. പെസോയുടെ ഒരു ഉദ്യോഗസ്ഥൻ കൺട്രോൾ റൂമിലുമുണ്ടാകും. ആളുകളെ ഒഴിപ്പിക്കുന്ന 200 മീറ്റർ ചുറ്റളവിൽ ആകെയുണ്ടാകുക ഇവർ മാത്രമാണ്. കൺട്രോൾ റൂമിൽനിന്ന് അറിയിപ്പ് കിട്ടിയാൽ സ്ഫോടന പ്രഭവകേന്ദ്രത്തിലുള്ളവർ സ്വിച്ച് പ്രവർത്തിപ്പിക്കുകയും സ്ഫോടനം നടക്കുകയും ചെയ്യും.

എല്ലാ സജ്ജീകരണവും വെള്ളിയാഴ്ച വൈകീട്ട് പെസോയുടെ നേതൃത്വത്തിൽ ഒരിക്കൽ കൂടി പരിശോധിക്കും. പെസോ, ടെക്നിക്കൽ കമ്മിറ്റികൾ തുടങ്ങിയവയുടെ പരിശോധന വെള്ളിയാഴ്ച അവസാനിക്കും.
ശനിയാഴ്ച രാവിലെ പൊളിക്കലിനു ചുമതലയുള്ള കമ്പനികളായ എഡിഫൈസിെൻറയും വിജയ സ്റ്റീൽസിെൻറയും ൈമനിങ് എൻജിനീയർമാർ വീണ്ടും പരിശോധിക്കും.

ഏറ്റവും സുരക്ഷിതമായ രീതിയിൽ നടപടികൾ പൂർത്തീകരിക്കുന്നതിന് എണ്ണയിട്ട യന്ത്രംപോലെ വിവിധ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ് ഡോ. ആർ. വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.

പ്രത്യേകം കാമറകൾ
ലേമെറീഡിയൻ ഹോട്ടൽ, ബി.പി.സി.എൽ എന്നിവയുടെ മുകളിൽ പ്രത്യേക കാമറകൾ സ്ഥാപിക്കുന്നുണ്ട്. അതിൽനിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമിലേക്ക് തത്സമയം എത്തും. മൂന്ന് മണിക്കൂർ നീളുന്ന വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കുകയും തുടർന്നുള്ള ആവശ്യങ്ങൾക്ക് ഇത് ഉപയോഗിക്കുകയും ചെയ്യും. എത്രത്തോളം പൊടി ഉയർന്നു എന്ന വിവരം ഇതിലൂടെ കൃത്യമായി അളക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
എച്ച്.ടു.ഒ ഫ്ലാറ്റിന് സമീപത്തെ പൈപ്പ് ലൈനുകളുടെ സുരക്ഷ ഐ.ഒ.സി സംഘം വിലയിരുത്തി. സ്ഫോടനം കഴിഞ്ഞ് ഒരാഴ്ചക്കകം പരിശോധന പൂര്‍ത്തിയാക്കി പൈപ്പുകളില്‍ ഇന്ധനം നിറക്കാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaradu flatflat demolition
News Summary - flat demolition compensation amount distributed
Next Story