Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ് സമുച്ചയം:...

ഫ്ലാറ്റ് സമുച്ചയം: ധനവിനിയോഗത്തിൽ സർക്കാറിനും പങ്ക്

text_fields
bookmark_border
ഫ്ലാറ്റ് സമുച്ചയം: ധനവിനിയോഗത്തിൽ സർക്കാറിനും പങ്ക്
cancel

തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയത്തിെൻറ ധനവിനിമയത്തിൽ റെഡ് ക്രസൻറിനെ പോലെ രണ്ടാംകക്ഷിയായ സര്‍ക്കാറിനും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് ധാരണപത്രത്തിൽനിന്ന് വ്യക്തമാകുന്നു. ഇതിലെ ആര്‍ട്ടിക്കിള്‍ രണ്ട് അനുസരിച്ച് 100 ലക്ഷം ദിര്‍ഹത്തിെൻറ സഹായം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറിനാണ്. ഇതിലൂടെ യൂനിടാക്കിന് കരാര്‍ നല്‍കിയതിലും പണം കൈമാറിയതിലും ബന്ധമില്ലെന്ന സർക്കാർവാദങ്ങൾ ഖണ്ഡിക്കെപ്പടുകയാണ്.

ഒന്നാംകക്ഷി റെഡ്ക്രസൻറും രണ്ടാംകക്ഷി സംസ്ഥാന സർക്കാറുമായാണ് ധാരണപത്രം ഒപ്പിട്ടത്. അതിെൻറ ആര്‍ട്ടിക്കിള്‍ രണ്ടിൽ പറയുന്നത് 'ഈ മെമ്മോറാണ്ടം കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടാംകക്ഷിക്ക് നല്‍കുന്ന 100 ലക്ഷം ദിര്‍ഹം സഹായപദ്ധതിക്ക് ചട്ടക്കൂട് രൂപവത്കരിക്കുന്നതിനാണ്' എന്നാണ്. 70 ലക്ഷം ദിര്‍ഹം കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് വീട് നിർമിക്കാനാണ്. 30 ലക്ഷം ദിര്‍ഹംകൊണ്ട് നിര്‍മിക്കുന്ന ആശുപത്രിയുടെ നിയന്ത്രണചുമതല സര്‍ക്കാറിനായിരിക്കും. ഇതിനായി ഇരുകക്ഷികളും ചേര്‍ന്ന് പ്ലാനും രൂപരേഖയും തയാറാക്കുമെന്നും ചേര്‍ത്തിട്ടുണ്ട്.

ലൈഫ് മിഷന്‍ സി.ഇ.ഒ റെഡ്ക്രസൻറിനയച്ച കത്തില്‍ ഒരു വർഷമാണ് യൂനിടാക്കിെൻറ നിർമാണകാലാവധിയെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ധാരണപത്രത്തില്‍ ഇക്കാര്യമില്ല. ധാരണപത്രത്തില്‍ പദ്ധതി ലക്ഷ്യങ്ങള്‍, കാലാവധി, ബജറ്റ്, പ്രോജക്ട് ഫിനാന്‍സിങ് പ്ലാന്‍, പ്രോജക്ട് മാനേജ്‌മെൻറ്, നടപടിക്രമങ്ങള്‍ എന്നിവയില്‍ പരിമിതപ്പെടുത്താതെയുള്ള ഉത്തരവാദിത്തങ്ങളുണ്ട് എന്ന് പറയുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story