യുവാവിനെ കാറിടിച്ച് വീഴ്ത്തി വെടിവെച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsയുവാവിനെ കാറിടിച്ച് വീഴ്ത്തി വെടിവെച്ച കേസിൽ അറസ്റ്റിലായവർ
പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ മാവിന്‍ചുവടിന് സമീപം ഗുണ്ട ആക്രമണത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
വെങ്ങോല തണ്ടേക്കാട് ഭാഗത്ത് മഠത്തുംപടി വീട്ടില്‍ നിസാര്‍ (33), സഹോദരന്‍ സഫീര്‍ (27), വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാന്‍ വിട്ടില്‍ നിതിന്‍ (27), വെങ്ങോല തണ്ടേക്കാട് പുത്തന്‍വീട്ടില്‍ അല്‍ത്താഫ് (23), തണ്ടേക്കാട് ഭാഗത്ത് കൊടുത്താന്‍ വീട്ടില്‍ ആഷിഖ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ച ഒന്നിനായിരുന്നു സംഭവം. വെടിയേറ്റ ആദിലും പ്രതികളും സുഹൃത്തുക്കളായിരുന്നു. നിസാറും ആദിലും തമ്മിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്ക്കുന്നതിനിെടയാണ് സംഘര്‍ഷമുണ്ടായത്. നിസാറിെൻറ കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം ആദിലിനെ വെടിവെക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ആദില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോയി.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിെൻറ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ബിജുമോൻ, ഇന്‍സ്‌പെക്ടര്‍മാരായ സി. ജയകുമാർ, ബേസില്‍ തോമസ്, എസ്.ഐമാരായ റിന്‍സ് എം. തോമസ്, ടി.ആര്‍. സനീഷ്, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, പി.എ. ഷിബു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. എസ്.പി കെ. കാര്‍ത്തിക് സ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

