Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഗ് സല്യൂട്ട് ലഭിച്ച...

ബിഗ് സല്യൂട്ട് ലഭിച്ച ‘സൈന്യം’ അർധപട്ടിണിയിൽ

text_fields
bookmark_border
fishermen-kerala
cancel

ബേപ്പൂർ: കഴിഞ്ഞ പ്രളയകാലത്ത് സർക്കാർ സംവിധാനങ്ങൾ അസാധ്യമായ ഘട്ടത്തിൽ, കൈക്കരുത ്തിെൻറ ബലത്തിൽ സ്വജീവൻ മറന്ന് ആയിരങ്ങൾക്ക് രക്ഷകരായ മീൻപിടിത്തസമൂഹത്തെ കോവി ഡ് കാലത്ത് അവഗണിച്ചതായി പരക്കെ ആക്ഷേപം. ‘കേരളത്തിെൻറ സൈന്യം’ എന്ന് വിശേഷിപ്പിച്ച ുകൊണ്ട്, സർക്കാറിെൻറ ബിഗ് സല്യൂട്ടും നാടുനീളെ ആദരവുകളും ലഭിച്ച മത്സ്യത്തൊഴിലാളി കൾ ഇന്ന് പാതി പട്ടിണിയിലാണ്.

സർക്കാറിെൻറ സൗജന്യ റേഷൻ മത്സ്യത്തൊഴിലാളികൾക്ക് അൽപം ആശ്വാസം നൽകിയെങ്കിലും, കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ കടലിൽ പോകുന്നില്ല. ഏതാനും ചില ഹാർബറുകളിൽ ഒറ്റപ്പെട്ട ചെറുവള്ളങ്ങൾ പണിക്കു പോകുന്നുണ്ടെങ്കിലും മത്സ്യലേലം നടക്കാത്തതിനാൽ ന്യായമായ വില ലഭിക്കുന്നുമില്ല.

ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നതിനായി ആൾക്കൂട്ടം ഒഴിവാക്കാൻ ലോക്ഡൗൺ അവസാനിക്കുന്നതുവരെ ചെറുകിട മത്സ്യത്തൊഴിലാളികൾ വലിയൊരു വിഭാഗം സ്വയം പണിമുടക്കിയിരിക്കുകയാണ്. വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ, സർക്കാർ നിർദേശത്തെ തുടർന്ന് മുഴുവൻ യന്ത്രവത്കൃത ബോട്ടുകളും സംസ്ഥാനത്തെ ഫിഷിങ് ഹാർബറുകളിൽ നിശ്ചലവുമാണ്. ബോട്ടുകളിലെ മീൻപിടിത്ത തൊഴിലാളി കുടുംബങ്ങളിലെ സ്ഥിതിയും ഇതോടെ ദയനീയമായി.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ അവസ്ഥയും പരിതാപകരമാണ്. ലോക്ഡൗൺ അവസാനിച്ചാലും മീൻപിടിത്ത മേഖല പഴയ സ്ഥിതിയിലേക്കെത്താൻ നാളുകൾ വേണ്ടിവരും. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം തുടരുകയാണെങ്കിൽ, മത്സ്യബന്ധനവിഭാഗത്തിന് അത് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ആളുകൾ ഇടകലർന്നുള്ള മീൻപിടിത്തത്തൊഴിലും അനുബന്ധ വിപണനങ്ങളും മറ്റും കൂട്ടമായി ചെയ്യുന്നതാകയാൽ മേഖല പ്രതിസന്ധിയിലാകും.

നിലവിലെ സാഹചര്യം എത്രവരെ തുടരുമെന്നതും നിശ്ചയമില്ല. ഒട്ടുമിക്ക സംഘടിത-അസംഘടിത തൊഴിലാളി വിഭാഗങ്ങൾക്കും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ സാമ്പത്തികസഹായം പ്രഖ്യാപിച്ചപ്പോൾ, ‘കേരളത്തിെൻറ സൈന്യത്തെ’ സർക്കാർ പാടെ അവഗണിച്ചുവെന്നാണ് പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsFisherman
News Summary - fishermen kerala are hungry
Next Story