Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഴക്കടൽ...

ആഴക്കടൽ മത്സ്യബന്ധന വിവാദം: കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി ഇന്‍റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമം 'അസെൻഡ് കേരള-2020'യിൽവെച്ച് ഉണ്ടാക്കിയ ധാരണാപത്രത്തിന്‍റെ (എം.ഒ.യു) രേഖകളുടെ പകർപ്പും പള്ളിപ്പുറത്ത് ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ച സർക്കാർ ഉത്തരവിന്‍റെ പകർപ്പുമാണ് ചെന്നിത്തല പുറത്തുവിട്ടത്. ഇ.എം.സി.സി-കെ.എസ്.ഐ.എൻ.സി കരാർ സംബന്ധിച്ച് കേരള സർക്കാർ നൽകിയ പി.ആർ.ഡി പരസ്യവും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.

ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽവെച്ച് ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽവെച്ച് മാത്രമല്ല തിരുവനന്തപുരത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പല വസ്തുതകൾ സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും മറച്ചുവെക്കുകയാണ്. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇ.എം.സി.സി സി.ഇ.ഒ ഡുവൽ ഇ ഗെരസറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കൊപ്പം ആഗസ്റ്റ് രണ്ടിനാണ് സി.ഇ.ഒ മുഖ്യമന്ത്രിയെ കണ്ടത്. ന്യൂയോർക്കിൽ ഇന്ത്യൻ കോൺസുലറ്റ് വാണിജ്യ പ്രതിനിധി ദേവിപ്രസാദ് മിശ്ര അറിയിച്ചതിനെ തുടർന്നായിരുന്നു സന്ദർശനമെന്നും ചെന്നിത്തല ആരോപിച്ചു.

ഇ.എം.സി.സിയുമായി ഏർപ്പെട്ട രണ്ട് ധാരണാപത്രങ്ങളും റദ്ദാക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നു. ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണം. വിവാദവുമായി ബന്ധപ്പെട്ട് കെ.എസ്.ഐ.എൻ.സി. എം.ഡി എൻ. പ്രശാന്ത് ഐ.എ.എസിനെ സംരക്ഷിക്കേണ്ട കാര്യം തനിക്കില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ഇ.പി. ജയരാജനും നിഷേധിച്ചതിനു പിന്നാലെ, കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച പുറത്തുവിട്ടിരുന്നു. മത്സ്യബന്ധനത്തിന് ധാരണപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനിയുടെ ഉടമകളുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ സെക്രേട്ടറിയറ്റിൽ നടത്തിയ ചർച്ചയുടെ ചിത്രങ്ങളാണ് ചെന്നിത്തല പുറത്തുവിട്ടത്. ന്യൂയോർക്കിൽ നടന്ന ചർച്ചയിൽ മേഴ്സിക്കുട്ടിയമ്മ നടത്തിയ ക്ഷണമാണ് പദ്ധതിക്ക് ആധാരമെന്ന് വ്യക്തമാക്കുന്ന രേഖയും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടിരുന്നു.

അമേരിക്കൻ കമ്പനിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയതിനും മന്ത്രി ഇ.പി. ജയരാജന് പദ്ധതി അറിയാമായിരുന്നെന്നതിനും തെളിവുകളുണ്ടെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. ന്യൂയോർക്ക് ചർച്ചയിൽ മന്ത്രി ക്ഷണിച്ചതനുസരിച്ചുള്ള പദ്ധതിയാണെന്നും മന്ത്രിസഭ അംഗീകാരം നൽകണമെന്നുമാണ് മന്ത്രി ഇ.പി. ജയരാജന് കമ്പനി നൽകിയ കത്തിൽ ആവശ്യെപ്പട്ടത്.

ഇൗ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലെ അസെൻറിൽ സർക്കാറും ഇ.എം.സി.സിയും 5000 കോടിയുടെ ധാരണപത്രം ഒപ്പിടുകയും പദ്ധതിക്കായി കെ.എസ്.െഎ.ഡി.സി ഒക്േടാബറിൽ പള്ളിപ്പുറത്ത് നാേലക്കർ സ്ഥലം അനുവദിക്കുകയും ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിന് മുഖ്യമന്ത്രിക്ക് കീഴിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായി ഇ.എം.സി.സി 400 ട്രോളറുകൾക്കും മറ്റുമുള്ള കരാറും ഒപ്പിട്ടെന്ന് െചന്നിത്തല വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithaladeep sea controversy
News Summary - Fisheries controversy in the deep sea: Chennithala releases more evidence
Next Story