രുചിക്കൂട്ടൊരുക്കി ആദ്യ ട്രാൻസ്െജൻഡർ കാൻറീൻ
text_fieldsപാലക്കാട്: ആവി പറക്കുന്ന ഇലയട, കൊഴുക്കട്ട, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ആവോളം എണ്ണക്കടികൾ, ഉച്ചക്ക് ചട്ടിക്കഞ്ഞിയും പുഴുക്കും... വായിൽ കപ്പലോടിക്കാൻ വേണ്ടത്ര വിഭവങ്ങൾ. ഇതൊക്കെ പല സ്ഥലത്തും കിട്ടുമല്ലോ എന്നാണ് ചോദ്യമെങ്കിൽ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് വെള്ളിയാഴ്ച പ്രവർത്തനമാരംഭിച്ച കാൻറീന് ഒരു പ്രത്യേകതയുണ്ട്്. സമൂഹത്തിെൻറ മുഖ്യധാരയിൽ സ്വന്തമായി ഇടം കണ്ടെത്താൻ മുന്നിട്ടിറങ്ങിയവരുടെ സ്നേഹവും ആവേശവും ഒാരോ വിഭവത്തിലും കാണാം.
സംസ്ഥാനത്തെ ആദ്യ ട്രാൻസ്െജൻഡർ കാൻറീനിലെ രുചിക്കൂട്ടിെൻറ രഹസ്യം ഒന്നുമാത്രമാണ് കലർപ്പില്ലാത്ത ഒരുമ. പത്തുപേര്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ട്രാന്‍സ്ജെന്‍ഡര്‍ അയല്‍ക്കൂട്ടമായ ‘ഒരുമ’യാണ് കാൻറീന് നടത്തുന്നത്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് പ്രവർത്തനം. കാൻറീൻ നടത്താൻ ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.
ജില്ല പഞ്ചായത്തില്‍നിന്ന് ലഭിച്ച 10 ലക്ഷം രൂപയുടെ സഹായത്തോടെ സിവില്‍ സ്റ്റേഷനകത്ത് വാടക കെട്ടിടത്തിലാണ് കാൻറീൻ. രണ്ടുവര്‍ഷത്തോളമായി ആരംഭിച്ച കൂട്ടായ്മയുടെ തുടക്കകാലത്ത് തന്നെയുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു കാൻറീന്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് എല്ലാവരെയും പോലെ തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അംഗങ്ങളായ വര്‍ഷ നന്ദിനി, മഞ്ജു, ജയപ്രകാശ് തുടങ്ങിയവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം, കുടുംബശ്രീ, സാമൂഹികനീതി വകുപ്പ് എന്നിവയുടെ പിന്തുണയോടെ ആരംഭിച്ച കാൻറീന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.