Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right172 യാത്രക്കാരുമായി...

172 യാത്രക്കാരുമായി ഇഖ്ബാലിെൻറ ‘പത്തേമാരി’ പറന്നു

text_fields
bookmark_border
172 യാത്രക്കാരുമായി ഇഖ്ബാലിെൻറ ‘പത്തേമാരി’ പറന്നു
cancel
camera_alt?.??.?????? ??????? ?????? ?????????? ?????? ???????? ????????????????

കോഴിക്കോട്: കോവിഡ് ലോക്‌ഡോണിനെ തുടർന്നു കേരളത്തിൽ കഴിയേണ്ടി വന്ന രണ്ടു യു.എ.ഇ പൗരന്മാർ ഉൾപ്പെടെ 172 യാത്രക്കാരുമായി കേരളത്തിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനം റാസൽഖൈമയിലേക്ക് തിരിച്ചു.

ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടിനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നരയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്പൈസ് ജെറ്റ് വിമാനം പറന്നുയർന്നത്. യു.എ.ഇ സമയം വൈകീട്ട് ആറിന് (ഇന്ത്യൻ സമയം വൈകീട്ട് 7.30) വിമാനം റാസൽഖൈമയിലെത്തും. 

വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തെൻറ ശ്രമഫലമായി മടക്കയാത്ര നടത്തുന്നതിെൻറ ചാരിതാർഥ്യത്തിലാണ് വിമാനം ചാർട്ടർ ചെയ്ത എമിറേറ്റ്സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) മാനേജിങ് ഡയറക്ടർ ഇഖ്ബാൽ മാർകോണി. ദുബൈ ആസ്ഥാനമായുള്ള സർക്കാർ സേവനദാതാക്കളാണ് ഇ.സി.എച്ച്. 

ഇ.സി.എച്ച് ചാർട്ടർ ചെയ്ത വിമാനത്തിനുള്ളിൽ യാത്രക്കാർ
 

ഇതിെൻറ അമരക്കാരനായ ഇഖ്ബാലിെൻറ ഒന്നര മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിമാനത്തിന് അധികൃതരിൽ നിന്ന് അനുമതി ലഭിച്ചത്. വന്ദേ ഭാരത് മിഷൻ പദ്ധതി വിമാനങ്ങളെക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഇ.സി.എച്ച് ഈടാക്കിയതും. മറ്റ് വിമാനങ്ങൾ 35,000 രൂപ ഈടാക്കുേമ്പാൾ 23,500 രൂപക്കാണ് (1,147 ദിർഹം) ഇ.സി.എച്ച് യാത്രക്കാരിൽ നിന്ന് വാങ്ങിയത്. 

തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ വിമാനത്തിലുണ്ട്. 173 പേർ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഒരാൾക്ക് അവസാന നിമിഷം യാത്രക്ക് അനുമതി ലഭിച്ചില്ല. നിരവധി പേർ ബുക്കിങ്ങിനായി എത്തിയിരുന്നെങ്കിലും ഫെഡറൽ അതോറിറ്റി ഫൊർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പിെൻറയും (ഐ.സി.എ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിെൻറയും അനുമതി ഉറപ്പാക്കിയവർക്ക് മാത്രമാണ് ടിക്കറ്റ് നൽകിയതെന്ന് ഇഖ്ബാൽ പറയുന്നു. 

ഇഖ്ബാൽ മാർകോണി
 

‘മലയാളികളുടെ പ്രവാസത്തിെൻറ ഒരു രണ്ടാംഘട്ടമായി ഈ യാത്രയെ കണക്കാക്കാം. അങ്ങിനെ നോക്കുേമ്പാൾ പ്രവാസം തുടങ്ങിയ സമയത്ത് കേരളത്തിൽ നിന്നുള്ളവരുമായി ഗൾഫ് നാടുകളിലേക്ക് പോയിരുന്ന പത്തേമാരികളെ പോലെയാണ് ഞാൻ ഈ വിമാനത്തെ കാണുന്നത്. സ്വകാര്യ ട്രാവൽ ഗ്രൂപ്പുകൾ അമിത ചാർജ് ഈടാക്കിയ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കിൽ പ്രവാസികളെ കൊണ്ടുപോകാനൊരു വിമാനം ചാർട്ടർ ചെയ്യാം എന്ന ചിന്ത ഉടലെടുത്തത്. ഞാൻ ട്രാവൽ ഏജൻസികളുടെയും മറ്റും ശത്രുവായി മാറിയെന്ന് വേണമെങ്കിൽ പറയാം. കുറഞ്ഞ നിരക്കിലുള്ള ഈ സർവിസ് മുടക്കാൻ അവസാന നിമിഷം വരെ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടന്നിരുന്നു. അവയെല്ലാം അതിജീവിച്ച് ഇത് യാഥാർഥ്യമാക്കാൻ എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ തുടങ്ങിയവരുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കരിപ്പുർ വിമാനത്താവള അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ പിന്തുണ വളരെ വലുതാണ്’ -ഇഖ്ബാൽ പറയുന്നു.  

യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടിയവർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക. യാത്രയ്ക്കു 96 മണിക്കൂർ മുമ്പ് പി.സി.ആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. ദുബൈയിലേക്ക് പോകുന്നവർ ദുബൈ സ്മാർട്ട് ആപ്പും ഇതര എമിറേറ്റുകളിലേക്ക് പോകുന്നവർ അൽ ഹുസ്ൻ ആപ്പും ഡൗൺലോഡ് ചെയ്യണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCovid 19
News Summary - First chartered flight from kerala to UAE
Next Story