Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാളിനിടെ...

പെരുന്നാളിനിടെ പടക്കശേഖരം കത്തി; ഒരു മരണം

text_fields
bookmark_border
പെരുന്നാളിനിടെ പടക്കശേഖരം കത്തി; ഒരു മരണം
cancel

അങ്കമാലി: കപ്പേള െപരുന്നാളാഘോഷത്തിെൻറ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ചുമട്ടുതൊഴിലാളിയായ യുവാവ് മരിച്ചു. വിദ്യാര്‍ഥികളടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പടക്കം സൂക്ഷിച്ചിരുന്ന മുറിയിലും സമീപത്തും നിലയുറപ്പിച്ചവരാണ് അപകടത്തിനിരയായത്. 

അങ്കമാലി കറുകുറ്റി മാമ്പ്ര സെൻറ് ജോസഫ്സ് പള്ളിയുടെ കീഴിലെ അസീസി നഗര്‍ കപ്പേള പള്ളിയില്‍ ഞായറാഴ്ച രാത്രി 8.30ഒാടെയായിരുന്നു സംഭവം. കറുകുറ്റി റെയില്‍വേ കവലയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി മാമ്പ്ര മുല്ലപ്പറമ്പന്‍ വീട്ടില്‍ സാജുവിെൻറ മകന്‍ സൈമണാണ്(24) മരിച്ചത്. അസീസി നഗര്‍ സ്വദേശികളായ പൈനാടത്ത് ജസ്റ്റിന്‍ ജയിംസ് (13), പറോക്കാരന്‍ ജോയല്‍ ബിജു(13), പറമ്പി വീട്ടില്‍ നെല്‍ജോ പൗലോസ് (32), പറോക്കാരന്‍ ജെഫിന്‍ ജോസ്(30) എന്നിവര്‍ക്കാണ് ഗുരുതര പൊള്ളലേറ്റത്. ജയിംസ്, ജോയല്‍ എന്നിവർ പാലാരിവട്ടം മെഡിക്കല്‍ സെൻറര്‍ ആശുപത്രിയിലും നെല്‍ജോ, ജെഫിന്‍ എന്നിവർ അങ്കമാലി എല്‍.എഫ് ആശുപത്രിയിലും ചികിത്സയിലാണ്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.  

ജസ്റ്റിന്‍ അങ്കമാലി ഡി പോള്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെയും ജോയല്‍ എടക്കുന്ന് നൈപുണ്യ ഹൈസ്കൂളിലെയും വിദ്യാര്‍ഥികളാണ്. ഞായറാഴ്ച സന്ധ്യയോടെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം അണിനിരന്ന പ്രദക്ഷിണം പള്ളിയിെലത്തിയശേഷമാണ് ഈര്‍ക്കിൽ പടക്കം ഉപയോഗിച്ച് കരിമരുന്ന് പ്രയോഗം ആരംഭിച്ചത്. പള്ളിയില്‍നിന്ന് 50 മീറ്ററോളം അകലെയുള്ള അസീസി ക്ലബിലായിരുന്നു വന്‍ പടക്കശേഖരം സൂക്ഷിച്ചിരുന്നത്. കത്തിക്കാനായി  സൈമണാണ് മുറിയില്‍നിന്ന് പടക്കം എടുത്ത്  കൊടുത്തിരുന്നത്. പടക്കം കൈമാറുന്നവരായിരുന്നു പൊള്ളലേറ്റവർ. 

പ്രദക്ഷിണ വഴിയിലിട്ട് നിരനിരയായി കത്തിച്ചുകൊണ്ടിരുന്ന പടക്കം അബദ്ധവശാല്‍ തെന്നിത്തെറിച്ച് പടക്കശേഖരത്തില്‍ വീണാണ് സ്ഫോടനമുണ്ടായത്. അഗ്നിഗോളംപോലെ കത്തിയുയര്‍ന്ന പടക്കശേഖരത്തിനുള്ളില്‍ അകപ്പെട്ട സൈമണിനെയും മറ്റുള്ളവരെയും  നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ശരീരമാസകലം ഗുരുതര പൊള്ളലേറ്റ് അവശനിലയിലായ സൈമണിനെ അങ്കമാലി എല്‍.എഫ് ആശുപത്രിയിെലത്തിച്ചെങ്കിലും മരിച്ചു. സ്ഫോടനത്തിെൻറ ആഘാതത്തില്‍ പടക്കം ശേഖരിച്ച കെട്ടിടം പൂര്‍ണമായി തകര്‍ന്നു. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ഫലം കാണാതെവന്നതോടെ അങ്കമാലിയില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. 

ഇടുങ്ങിയ മുറിയില്‍ അമിതമായ തോതില്‍ അലക്ഷ്യമായി പടക്കം ശേഖരിച്ചതിനൊപ്പം പടക്കം കത്തിക്കുന്നതില്‍ വന്ന പാളിച്ചയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. റൂറല്‍ എസ്.പി എ.വി. ജോര്‍ജ്, ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലെത്തത്തി. സൈമണിെൻറ മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കറുകുറ്റി ക്രിസ്തുരാജാശ്രമ ഇടവക ദേവാലയ െസമിത്തേരിയിൽ സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ്: മോളി. സഹോദരി: മോന്‍സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsfirework disasterkarukutty
News Summary - firework disaster in karukutty- kerala news
Next Story