അഗ്നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: അഗ്നിസുരക്ഷാ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കെ ട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഫയർഫോഴ്സ് മേധാവിയുടെ നിർേദശം. ക ൊച്ചി, മലപ്പുറം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ടായ വൻ തീപിടിത്തത്തിെൻറ പശ്ചാത്തലത ്തിൽ ഫയർഫോഴ്സ് ആസ്ഥാനത്ത് ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ ഇൗ നിർേദശം നൽകിയത്.
അഗ്നിശമന സുരക്ഷ ഉൾപ്പെടെ സംവിധാനങ്ങൾ പരിശോധിച്ച് ഫയർേഫാഴ്സ് മേധാവികൾ നൽകുന്ന അനുമതിേയാടെ മാത്രമേ ബഹുനില കെട്ടിടങ്ങളും വ്യവസായ, വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ പാടുള്ളൂ. ഇത് ലംഘിച്ച് പലയിടങ്ങളിലും കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. തീപിടിത്ത സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ചട്ടം കർശനമാക്കാൻ ഫയർഫോഴ്സ് മേധാവി നിർേദശം നൽകിയത്.
വരുംദിവസങ്ങളിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കെട്ടിടങ്ങളിൽ പരിശോധന നടത്തും. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കും. ഫയർഫോഴ്സിെൻറ കൃത്യമായ പരിശോധനയില്ലാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണെമന്ന ആക്ഷേപവും ശക്തമാണ്. എന്നാൽ, ഇത്തരം നിയമങ്ങൾ കർക്കശമായി നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ ഇടപെടലുകളുണ്ടാകുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ഫയർഫോഴ്സ് അധികൃതരുടെ വിശദീകരണം.
ടോമിൻ ജെ. തച്ചങ്കരി ഫയർേഫാഴ്സ് മേധാവിയായിരിക്കെ, മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തും ബഹുനില കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാൽ, ചില ഇടപെടലുകളുണ്ടായതിനെതുടർന്ന് നടപടികൾ നിലക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.