Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഒാഫിസിൽ വിളിച്ചു; ആറ് വയസ്സുകാരിക്ക് ജീവൻരക്ഷ ഉപകരണം പറന്നെത്തി

text_fields
bookmark_border
fire-force-ambulance
cancel

പെരിന്തൽമണ്ണ (മലപ്പുറം): ജന്മന തലച്ചോർ സംബന്ധിച്ച രോഗമുള്ള ആറു വയസ്സുകാരിക്ക് ഭക്ഷണം കഴിക്കാനുള്ള കൃത്രിമ ഉപ കരണം എറണാകുളത്തുനിന്ന് ഫയർ ആൻഡ് റസ്ക്യൂ വിഭാഗമെത്തിച്ചത് രണ്ടര മണിക്കൂറിനുള്ളിൽ. പെരിന്തൽമണ്ണ ജൂബിലി റോഡി ൽ താമസിക്കുന്ന കോട്ടപറമ്പൻ മുഹമ്മദ് നിസാർ മകളുടെ ഭക്ഷണം കഴിക്കാനുള്ള ഉപകരണം കേടായതോടെ മുഖ്യമന്ത്രിയുടെ ഒാഫിസുമായി ശനിയാഴ്ച രാവിലെ 11.30നാണ് ബന്ധപ്പെട്ടത്.

വയറ്റിൽ ഘടിപ്പിക്കുന്ന ഉപകരണത്തി‍െൻറ സഹായത്തോടെ ട്യൂബിലൂടെ ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് മകൾക്ക് കഴിക്കാൻ കഴിയുക. ഉപകരണം കേടുവന്നതോടെ പ്രതിസന്ധിയിലായി. കളമശ്ശേരിയിൽ നിന്നാണ് ഉപകരണം വാങ്ങാറ്.

സന്ദേശം എറണാകുളം ഫയർ ആൻഡ് റസ്ക്യൂ ഒാഫിസ് മുഖേന ആലുവ ഫയർ സ്റ്റേഷനിലെത്തി. ഉപകരണം വാങ്ങി 12.30ന് പുറപ്പെട്ട ആംബുലൻസ് മൂന്നിന് പെരിന്തൽമണ്ണയിലെത്തി. ലോക്ഡൗൺ കാലത്ത് ഇത് വലിയ ആശ്വാസമായെന്ന് മുഹമ്മദ് നിസാർ പറഞ്ഞു. ആലുവ ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ സന്തോഷ്കുമാർ, ഡ്രൈവർ എം.പി. നിസാം എന്നിവരാണ് ഉപകരണമെത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicallock downkerala fire force
News Summary - fire force bring medical equipment within 2 hours
Next Story