റേഷൻ കടയിൽ തിരക്ക് കൂട്ടിയാൽ വ്യാപാരിക്ക് 1000 രൂപ പിഴ
text_fieldsതിരുവനന്തപുരം: സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കടകളിൽ തിരക്ക് ഉണ്ടായാൽ വ ്യാപാരിയിൽനിന്ന് 1000 രൂപ പിഴയീടാക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ്. മുൻഗണനാ വിഭാഗത്തിനുള്ള കേന്ദ്രസർക്കാറിെൻറ സൗജന്യവിതരണവുമായി ബന്ധപ്പെട്ട് കടകളിൽ വൻ ത ിരക്കുണ്ടായ സാഹചര്യത്തിലാണ് നിർദേശം. ഉത്തരവിനെതിരെ റേഷൻ വ്യാപാരികൾ ഇന്ന് കരിദിനമാചരിക്കുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
പ്രധാനമന്ത്രി ഗ്രാമീൺ കല്യാൺ യോജന പദ്ധതിപ്രകാരം പിങ്ക് കാർഡുകാർക്കുള്ള സൗജന്യ റേഷൻ ഞായറാഴ്ച പൂർത്തിയാക്കണമെന്നാണ് നിർദേശം. അഞ്ച് ദിവസം കൊണ്ട് 31,51,425 കാർഡ് ഉടമകൾക്കാണ് വിതരണം നടത്തേണ്ടത്. ഈ മാസം 30 വരെ സമയമുണ്ടായിട്ടും റേഷൻ വിതരണം അഞ്ച് ദിവസമാക്കിയത് അശാസ്ത്രീയമാണെന്നും കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതായും ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെയാണ് സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക സുരക്ഷ അകലവും പാലിക്കാതെ വിതരണം നടത്തുന്ന റേഷൻ കടകൾക്കെതിരെ പിഴയിടാൻ നിർദേശിച്ചത്.
സർക്കാറിെൻറ സൗജന്യ റേഷൻ വിതരണ സമയത്ത് പൊലീസിെൻറ സഹായത്തോടെയാണ് തിരക്ക് നിയന്ത്രിച്ചത്. റേഷൻ നൽകുന്നതല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാൻ കഴിയില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.