സമ്പാദ്യം വർധിച്ചെന്ന ആരോപണം; തെളിയിക്കുന്നവർക്ക് ഇഷ്ടദാനം നൽകാം –ഇ.ടി
text_fieldsമലപ്പുറം: എം.പിയായ ശേഷം സമ്പാദ്യം വർധിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി പൊന്‍ നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ. കഴിഞ്ഞദിവസം നാഷനല്‍ ഇലക്ഷന് വാച്ചും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും എം.പിമാരുടെ സ്വത്ത് വര്‍ധന സംബന് ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ വിശദീകരണവുമായി അ ദ്ദേഹം എത്തിയത്.
പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന പിതാവ് വഴി ലഭിച്ച 77 സെൻറ് ഭൂമിയും ഇതിൽ 40 വർഷം മുമ്പ് നിർമിച്ച വീടുമല്ലാതെ ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എെൻറേയാ കുടുംബത്തിെൻറയോ പേരിൽ ഇല്ലെന്നും േഫസ്ബുക്ക് പോസ്റ്റിൽ ഇ.ടി. വ്യക്തമാക്കി. നീണ്ടകാലം മാവൂർ ഗ്വാളിയോർ റയോൺസിലെ സാധാരണ ജീവനക്കാരനായിരുന്നു.
ദാനശീലരുടെ കോടിക്കണക്കിന് രൂപയുടെ സഹായധനം ക്രോഡീകരിച്ച് സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമ്പത്തിക വിഷയങ്ങളിൽ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലർത്താൻ ശ്രമിക്കാറുണ്ട്. സ്വത്തിെൻറ മൂല്യത്തിൽ കാലക്രമേണ വന്ന വർധനവും ശമ്പളവരുമാനവും 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ല.
2009ൽ ഞാൻ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ പരാമർശിച്ചതല്ലാത്ത രൂപയോ ഒരു സെൻറ് ഭൂമിയോ മറ്റ് വസ്തുക്കളോ കൈവശം അധികമുണ്ടങ്കിലോ ജീവിതകാലത്തിനിെട വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുെണ്ടങ്കിലോ ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.