കരാർ നിയമനങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: മുൻകൂർ അനുമതിയോടെ മാത്രമേ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളി ലും താൽക്കാലിക നിയമനം നടത്താൻ പാടുള്ളൂവെന്ന് ധനവകുപ്പ് ഉത്തരവ്. ഒരു വർഷത്തേക് കാകണം കരാർ നിയമനം. വകുപ്പ് മേധാവിക്ക് ബോധ്യെപ്പടുന്ന പക്ഷം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം. രണ്ട് വർഷ കാലാവധിക്ക് ശേഷം ആവശ്യകതയുടെ അടിസ്ഥാനത്തിൽ സർക്കാർ അനുമതിയോടെ മാത്രമേ കരാർ പുതുക്കാൻ പാടുള്ളൂ. സർക്കാർ അംഗീകൃതമല്ലാത്ത തസ്തികകളിൽ ദിവസേവതന അടിസ്ഥാനത്തിൽ നിയമനം നടത്തേണ്ട സാഹചര്യം വരികയാണെങ്കിൽ മുൻകൂർ അനുമതി വേണമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ അംഗീകൃത തസ്തികകളിൽ അടിയന്തര ഘട്ടങ്ങളിൽ പരമാവധി 90 ദിവസം വരെയുള്ള ദിവസവേതന നിയമനം വകുപ്പ് മേധാവിക്ക് നടത്താം. ഇൗ കാലാവധിയിൽ കൂടുതൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താൻ അംഗീകൃത തസ്തികകളാണെങ്കിലും സർക്കാറിെൻറ മുൻകൂർ അനുമതി വേണം. കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭാഗമായി വിവിധ തസ്തികകളിൽ നടത്തുന്ന കരാർ നിയമനങ്ങൾക്കും സർക്കാർ അനുമതി വേണം. ധനവകുപ്പിെൻറ അനുമതിയോടെയാണ് നിലവിലെ ലിസ്റ്റിൽ ഇല്ലാത്ത തസ്തികകളിൽ വേതനം നിശ്ചയിക്കേണ്ടത്. വിരമിച്ച ജീവനക്കാരെ വരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാൽ ഒടുവിൽ വാങ്ങിയ അടിസ്ഥാന ശമ്പളത്തിൽനിന്ന് പെൻഷൻ തുക കിഴിച്ചുകിട്ടുന്ന തുക നൽകണം. സർക്കാർ നിശ്ചയിച്ച ദിവസവേതനം ഇതിനേക്കാൾ കുറവാണെങ്കിൽ കുറഞ്ഞ തുകയാണ് നൽകേണ്ടത്. ഡൽഹി, മുംബൈ മെട്രോ പോളിറ്റൻ നഗരങ്ങളിലെ കേരള ഹൗസുകളിൽ ദിവസവേതന ജീവനക്കാർക്ക് അഞ്ച് ശതമാനം വർധനക്ക് അർഹതയുണ്ടാകും.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന ഡ്രൈവർമാർക്ക് അവധി ദിവസം ഉൾപ്പെടെ ഒാഫിസ് തലവെൻറ നിർേദശാനുസരണം ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ ആ ദിവസത്തെ അധിക വേതനത്തിന് അർഹതയുണ്ടാകും. ഇക്കാര്യത്തിൽ ഒാഫിസ് മേധാവി പൂർണ ഉത്തരവാദിയായിരിക്കുമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.