Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒടുവിൽ േശാഭയുടെ...

ഒടുവിൽ േശാഭയുടെ പ്രചാരണത്തിന് സുരേന്ദ്രൻ

text_fields
bookmark_border
sobha surendran, surendran
cancel

തിരുവനന്തപുരം: ശീതസമരത്തിന് വിരാമമിട്ട് ശോഭാ സുരേന്ദ്രനായി വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എത്തി. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതുമുതൽ ഇരുവരും നല്ല രസത്തിലായിരുന്നില്ല. ഒടുവിൽ സ്ഥാനാർഥിയാകുന്നതിൽനിന്ന് ശോഭയെ വെട്ടാൻ സുരേന്ദ്രൻ ഉൾപ്പെടെ ശ്രമിച്ചെന്ന ആക്ഷേപവുമുണ്ടായി. അതിനിെട, സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനെ ശോഭ പരിഹസിക്കുകയും ചെയ്തു. വി. മുരളീധരൻ കഴിഞ്ഞതവണ മത്സരിച്ച കഴക്കൂട്ടത്ത് ദേശീയനേതൃത്വത്തിെൻറ ഇടപെടലോടെയാണ് ശോഭ സ്ഥാനാർഥിയായത്.

എന്നാൽ ശോഭ സ്ഥാനാർഥിയായപ്പോൾതന്നെ വി. മുരളീധരൻ അവർക്കായി മണ്ഡലത്തിൽ എത്തി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അപ്പോഴും സംസ്ഥാന അധ്യക്ഷൻ എത്തുമോയെന്നതായിരുന്നു സംശയം. ബുധനാഴ്ചയാണ് സുരേന്ദ്രൻ കഴക്കൂട്ടത്ത് പ്രചാരണത്തിന് എത്തിയത്. ശോഭാ സുരേന്ദ്രനൊപ്പം അദ്ദേഹം റോഡ് ഷോ നടത്തുകയും ചെയ്തു. മണ്ണന്തല നിന്നായിരുന്നു ഇരുവരും തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തിയത്.

ശോഭാ സുരേന്ദ്രെൻറ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർക്ക് ഇതിനകം കഴിഞ്ഞെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് ശോഭയും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SurendranSobha SurendranBJP
News Summary - Finally, k Surendran for Sobha Surendran campaign
Next Story