Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്‍സര്‍ സുനിയെ...

പള്‍സര്‍ സുനിയെ വാഗമണ്ണിലും കാഞ്ഞാറിലും തെളിവെടുപ്പിനെത്തിച്ചു

text_fields
bookmark_border
പള്‍സര്‍ സുനിയെ വാഗമണ്ണിലും കാഞ്ഞാറിലും തെളിവെടുപ്പിനെത്തിച്ചു
cancel

പീരുമേട്: കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയും വിജീഷും സംഭവത്തിനുശേഷം ഒളിവില്‍ താമസിക്കാനത്തെിയ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞതിനുശേഷം ബെക്കില്‍ പാലക്കാട്, തൃശൂര്‍, എറണാകുളം വഴി സഞ്ചരിച്ചാണ് വാഗമണ്ണിലത്തെിയത്. വൈകീട്ട് ആറിന് ടൗണിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങിച്ചതായി സുനി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. വാഗമണ്‍ മേഖലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാല്‍, ഇവിടം സുരക്ഷിതമല്ളെന്നുകണ്ട് ഇരുവരും ഭക്ഷണം കഴിക്കാതെ തിരികെ കാഞ്ഞാറിലേക്ക് തിരിച്ചുവെന്നാണ് പ്രതികള്‍ അന്വേഷണസംഘത്തോട് പറഞ്ഞത്.

തിങ്കളാഴ്ച രാവിലെ വാഗമണ്ണിലെ ചിന്നൂസ് എന്ന ഹോട്ടലിലാണ് സുനിയെ തെളിവെടുപ്പിനത്തെിച്ചത്. വിജേഷാണ് അന്നേദിവസം കടയിലത്തെി ബിരിയാണിയും ബീഫും വാങ്ങിയത്. തുടര്‍ന്ന് കാഞ്ഞാറിന് സമീപത്തെ പാറക്കൂട്ടത്തിന് മുകളില്‍വെച്ച് ഭക്ഷണം കഴിച്ചശേഷം രാത്രി അവിടെ തങ്ങുകയും പിറ്റേന്ന് തൊടുപുഴ വഴി തിരിച്ചുപോകുകയായിരുന്നു. തെളിവെടുപ്പിന്  വിജേഷിനെ കൊണ്ടുവന്നിട്ടില്ലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കാണിച്ച വിജീഷിന്‍െറ ഫോട്ടോ ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ച അന്വേഷണസംഘം കാഞ്ഞാറിലത്തെി പ്രതികള്‍ തങ്ങിയ പാറക്കെട്ടിലും തൊടുപുഴയിലെ പെട്രോള്‍ പമ്പിലും തെളിവെടുപ്പ് നടത്തിയാണ് മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film actress attack casepulsar suni
News Summary - film actress attack case pulsar suni
Next Story