Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിസോർട്ടിലെ...

റിസോർട്ടിലെ വെടിവെപ്പ്: മരിച്ചത് മാവോവാദി നേതാവ് സി.പി. ജലീൽ

text_fields
bookmark_border
maoist-attack-65
cancel

കൽപറ്റ: വയനാട് ലക്കിടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോവാദി നേതാ വ് സി.പി. ജലീൽ (26). മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീൽ മൂന്നുവർഷമായി മാവോവാദി സംഘടനയുമായി ചേർന്ന് പ്രവർത്തി ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് ദേശീയപാതയോരത്തെ റിസോർട്ടിൽ പൊലീസും മാവോവാദികളും ഏറ്റുമുട്ടിയ ത്. ജലീലിെൻറ തലക്കു പിന്നിലും കൈകളിലും വെടിയേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ട െടുത്തു. ജലീലിനൊപ്പം റിസോർട്ടിലെത്തിയ മുഖംമൂടിധാരി ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് വെടിവെപ് പിൽ പരിക്കേറ്റതായാണ് സൂചന. രക്ഷപ്പെട്ട വഴികളിൽ രക്തക്കറ വീണ പാടുകളുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയു ന്നത്: ബുധനാഴ്ച രാത്രി എട്ടോടെ ജലീലും മറ്റൊരാളും വനത്തിലൂടെ റിസോർട്ടിലെത്തി. റസ്റ്റാറൻറിലെത്തിയ ഇവർ 10 പേർക്കുള്ള ഭക്ഷണവും പണവും ആവശ്യപ്പെട്ടു. ഇത്രയും പേർക്ക് ഭക്ഷണമില്ലെന്നും അരമണിക്കൂർ കാത്തുനിൽക്കണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് സംഘം റിസപ്ഷനിലേക്ക് പോയി. ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയും ഉടൻ വൈത്തിരി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം റിസോർട്ടിലെത്തുകയും ചെയ്തു. ഇതോടെ ഇവർക്കുനേരെ മാവോവാദികൾ വെടിയുതിർത്തു. പൊലീസ് തിരിച്ചടിച്ചതോടെയാണ് ജലീലിന് വെടിയേറ്റത്. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെ തണ്ടർബോൾട്ട് ഉൾപ്പെടെ കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി. പൊലീസ് വാഹനത്തിെൻറ ഇടതുവശത്തെ ചില്ല് തകർന്നിട്ടുണ്ട്. റിസോർട്ടിലെ ചുമരുകളിൽ വെടിയേറ്റ പാടുകളുമുണ്ട്. സാധാരണ വേഷത്തിൽ ഇരുവരും റിസോർട്ടിലെത്തുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ, ജില്ല കലക്ടർ എ.ആർ. അജയകുമാർ, ജില്ല പൊലീസ് മേധാവി കറുപ്പസ്വാമി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. വ്യാഴാഴ്ച രാവിലെ 9.45ന് ആർ.ഡി.ഒ എൻ.എസ്.കെ. ഉമേഷിെൻറ നേതൃത്വത്തിൽ ജലീലിെൻറ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിനിടെ സഹോദരനും സാമൂഹിക പ്രവർത്തകനുമായ സി.പി. റഷീദ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചക്കുശേഷം മൂന്നോടെ പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.പാണ്ടിക്കാട് പരേതനായ സി.പി. ഹംസയുടെയും അലീമയുടെയും മകനാണ് ജലീൽ. മാവോവാദി നേതാക്കളായ സി.പി. മൊയ്തീൻ, സി.പി. ഇസ്മയിൽ എന്നിവരും സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങൾ: അൻസാർ, ജിഷാദ്, ഷെരീഫ, ഖദീജ, നൂർജഹാൻ.

മാവോവാദികൾക്കെതിരെ നടപടി തുടരുമെന്ന് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാധ്യായ മാധ്യമങ്ങളോട് പറഞ്ഞു. ഇൗയിടെയായി ലക്കിടിയിലും ആദിവാസി മേഖലയായ സുഗന്ധഗിരിയിലും മാവോവാദി സാന്നിധ്യമുണ്ട്. ഈ പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് പട്രോളിങ്ങും തിരച്ചിലും ശക്തമാക്കിയിരുന്നു. മാവോവാദി സംഘത്തിലൊരാൾ കൊല്ലപ്പെടുകകൂടി ചെയ്തതോടെ ലക്കിടിയും പരിസരവും കനത്ത പൊലീസ് വലയത്തിലാണ്. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ തണ്ടർബോൾട്ടിെൻറ 30 അംഗ സംഘം വനത്തിൽ തിരച്ചിൽ നടത്തി. കോഴിക്കോടുമായി അതിർത്തി പങ്കിടുന്ന വനമേഖലയായതിനാൽ തിരച്ചിൽ ഏറെ ശ്രമകരമാണ്. വരുംദിവസങ്ങളിലും തുടരും.

റിസോർട്ടിലെത്തിയ മാവോവാദികൾ ആദ്യം ചോദിച്ചത് ഭക്ഷണം
വൈത്തിരി: ബുധനാഴ്ച രാത്രി എട്ടരയോടെയാണ് രണ്ടു പേരടങ്ങുന്ന മാവോവാദി സംഘം ലക്കിടിയിലെ ഉപവൻ റിസോർട്ട് റസ്റ്റാറൻറിൽ എത്തിയത്. മാവോവാദികളാണെന്നും ഭക്ഷണത്തിന് പണമില്ലെന്നും പറഞ്ഞ സംഘം, കൗണ്ടർ മാനേജരോട് 50,000 രൂപ ആവശ്യപ്പെട്ടെന്നാണ് ഈ സമയം ഇവിടെയുണ്ടായിരുന്ന ജീവനക്കാർ പറയുന്നത്.

അത്രയും പണമില്ലെന്നു പറഞ്ഞപ്പോള്‍ ബഹളംവെച്ചു. ഏറെ നേരത്തെ സംസാരത്തിനൊടുവില്‍ 10,000 രൂപ വാങ്ങി തിരികെ പോകാനിരിക്കെയാണ് ഒരു ജീപ്പിൽ വൈത്തിരി സി.ഐയും തണ്ടർബോൾട്ട് സംഘവും റിസോർട്ടിലെത്തിയത്. പിന്നെ ഓട്ടവും ബഹളവുമായി. മാവോവാദികളാണ് ആദ്യം വെടിവെച്ചത്. തണ്ടർ ബോൾട്ടും പൊലീസും തിരിച്ചു വെടിവെച്ചു. ഇതിനിടെ കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി. പിന്നാലെ ജീവനക്കാരെ മുഴുവൻ ഒരു മുറിയിലാക്കി പുറത്തുനിന്നു പൂട്ടി.പതിനഞ്ചോളം ജീവനക്കാരാണ് റിസോർട്ടിലുണ്ടായിരുന്നത്‌.

എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരു ഞെട്ടിത്തരിച്ചു. തങ്ങളെല്ലാം ഒരു ഫോൺ എടുക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് റസ്റ്റാറൻറ് ജീവനക്കാരൻ പറഞ്ഞു. പലരുടെയും ഫോണുകൾ പലയിടത്തായി ചാർജ് ചെയ്യാൻ വെച്ചതായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistkerala policeWayanad NewsVythiri Maoist-Police Attackcp jaleelKerala News
News Summary - fight police with maoist in wayanad; one maoist dead-Kerala news
Next Story