Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫസൽ വധക്കേസ്: കാരായി...

ഫസൽ വധക്കേസ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്

text_fields
bookmark_border
Fazal murder case, Karayi Rajan, Karayi Chandrasekaran
cancel
camera_alt

കൊല്ലപ്പെട്ട ഫസൽ, പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്. മൂന്നു മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാം. എന്നാൽ, കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു മാസം കൂടി ജില്ലയിൽ തുടരണമെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.

2014ൽ ഫസൽ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയിൽ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.

ഹൈകോടതിയുടെ നിർദേശ പ്രകാരം ഫസൽ വധക്കേസ് സി.ബി.ഐയുടെ പ്രത്യേക സംഘത്തിന്‍റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഫസലിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സത്താറാണ് ഹൈകോടതിയെ സമീപിച്ചത്.

ആർ.എസ്.എസിന്‍റെ കൊടിയും ബോർഡും നശിപ്പിച്ചതിന് താനടക്കമുള്ള നാല് പേർ ചേർന്ന് ഫസലിനെ വധിക്കുകയായിരുന്നുവെന്ന ആർ.എസ്.എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴി നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി പടുവിലായി കുഴിച്ചാല്‍ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മത മൊഴി പൊലീസിന് നൽകിയത്. ഈ മൊഴി പ്രകാരമാണ് ഫസലിന്‍റെ സഹോദരൻ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ജാമ്യവ്യവസ്ഥ ലംഘിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പെങ്കടുത്ത കാരായി രാജനെ പ്രത്യേക സി.ബി.ഐ കോടതി നേരത്തെ ശാസിച്ചിരുന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് അംഗമായ രാജന് 2017 സെപ്റ്റംബർ 10നും 11നും കണ്ണൂരിൽ നടന്ന ജില്ല പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, ഒമ്പതിനുതന്നെ എറണാകുളം വിട്ട രാജൻ ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ പെങ്കടുത്തെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന്് സി.ബി.ഐ ആവശ്യപ്പെട്ടു.

ഇതിനെതിരെ കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയ രാജൻ, മകളെ ഡോക്ടറെ കാണിക്കാനാണ് ഒമ്പതാം തീയതി കണ്ണൂരിലേക്ക് പോയതെന്നും ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ എത്തിയത് അഭിഭാഷകനെ കാണാനാണെന്നും 10-15 മിനിറ്റ് മാത്രമേ അവിടെ ചെലവഴിച്ചുള്ളൂവെന്നും വിശദീകരിച്ചു. എന്നാൽ, ഫസൽ കൊലചെയ്യപ്പെട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പരിപാടി നടന്ന തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയമെന്നായിരുന്നു സി.ബി.ഐ നിലപാട്. തുടർന്ന് വാദം കേട്ട കോടതി ക്രിമിനൽ നടപടിക്രമം അനുസരിച്ചുള്ള ജാമ്യം റദ്ദാക്കലെന്ന തുടർനടപടികളിലേക്ക് നീങ്ങാതെ നടപടി ശാസനയിലൊതുക്കുകയായിരുന്നു.

നേരത്തേ, കാരായി രാജനെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിന്‍റായി തെരഞ്ഞെടുത്തെങ്കിലും എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥ പൂർണമായി ഒഴിവാക്കാൻ കോടതി തയാറാവാത്തതിനെ തുടർന്ന് പദവി രാജിവെക്കേണ്ടിവന്നിരുന്നു. ജില്ല പഞ്ചായത്ത് അംഗമായി തുടർന്ന രാജന് സി.പി.എം നിയന്ത്രണത്തിലുള്ള ചിന്ത പബ്ലിക്കേഷന്‍റെ തിരുവനന്തപുരത്തെ ഒാഫിസിൽ പ്രൂഫ് റീഡറായി ജോലി ചെയ്യാൻ കോടതി അനുമതി നൽകി. ഇൗ അനുമതി പിന്നീട് കോടതി റദ്ദാക്കുകയായിരുന്നു.

2006 ഒക്ടോബര്‍ 22ന് പുലർച്ചെ പത്രവിതരണത്തിനിടയിൽ വീടിന്‍റെ പരിസരത്തുവെച്ചാണ് എൻ.ഡി.എഫ് പ്രവർത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karayi RajanKarayi ChandrasekaranFazal murder case
News Summary - Fazal murder case: Defendants Karayi Rajan and Karayi Chandrasekaran released on bail
Next Story