വിദ്യാർഥിനിയെ തട്ടിെക്കാണ്ടുപോയ യുവാവ് നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടി
text_fieldsകോഴിക്കോട്: വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ യുവാവ് സൗഹൃദം നടിച്ച് നിരവധി സ്ത്രീകളെയും കുട്ടികളെയും കബളിപ്പിച്ചതായി സൂചന. പിടിയിലായ എറണാകുളം കുമ്പളം സ്വദേശി ചിറപ്പുറത്ത് ഫയാസ് മുബീെൻറ (19) മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം ചേവായൂർ പൊലീസിന് ലഭിച്ചത്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.െഎ കെ.കെ. ബിജു പറഞ്ഞു.
10 മാസമായി ഫറോക്കിലെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന യുവാവ് 17കാരിയായ വിദ്യാർഥിനിയുമായി ഫേസ്ബുക്ക് വഴിയാണ് സൗഹൃദത്തിലായത്. സൗഹൃദം പിന്നീട് പ്രണയമായി. തുടർന്ന് സെപ്റ്റംബർ 10ന് പെൺകുട്ടിയെയും കൂട്ടി നാടുവിട്ടു. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പെൺകുട്ടിയുടെ കൈയിലെ പണമുപയോഗിച്ച് പെട്രോളടിച്ച് ബൈക്കിൽ സഞ്ചരിച്ച് പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മംഗളൂരുവിനടുത്ത് പുത്തൂരിൽനിന്ന് മംഗളൂരു പൊലീസിെൻറ സഹായത്തോടെയാണ് അറസ്റ്റ്.
പോക്സോക്ക് പുറമെ മോഷണക്കുറ്റവും ചുമത്തി കോടതി റിമാൻഡ് ചെയ്തു. കുമ്പളത്തെ രണ്ട് സെൻറ് സ്ഥലത്ത് കൂരയിൽ കഴിഞ്ഞ പ്രതി വീടിനടുത്ത ആഡംബര ഹോട്ടലിൽ ഡിജെയാണെന്ന് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി സുഹൃത്തുക്കളെ സ്വന്തമാക്കുകയും ചിലരെ കബളിപ്പിക്കുകയുമായിരുന്നു.
ഫേസ്ബുക്ക് സുഹൃത്തുക്കളായ സ്ത്രീകളാണ് പലപ്പോഴും സാമ്പത്തിക സഹായം നൽകിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഡിജെയും മോഹിപ്പിക്കുന്ന സൗന്ദര്യമുള്ളയാളുമാണെന്ന് വിശ്വസിപ്പിക്കാൻ സ്വന്തംേഫാേട്ടാ വെളുപ്പിച്ചും മോർഫ് ചെയ്തും ‘ഫ്രീക്കനായാണ്’ പ്രചരിപ്പിച്ചത്. പ്രതി സഞ്ചരിച്ച ആഡംബര ബൈക്ക് എറണാകുളത്തെ ഷോറൂമിൽനിന്ന് കവർന്നതാണെന്നും നമ്പർ വ്യാജമാെണന്നും െപാലീസ് അന്വേഷണത്തിൽ വ്യക്തമായി. കോഴിക്കോെട്ട േഷാറൂമിൽനിന്ന് 4000 രൂപ വീതം വിലയുള്ള രണ്ട് കണ്ണടകളും കവർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.