മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത തടവ്
text_fieldsകാസർകോട്: പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസി ൽ പിതാവിന് ആജീവനാന്ത തടവും കാൽലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് അഡീഷനൽ ജ ില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാറാണ് 59കാരനായ പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകാനും വിധിച്ചു.
ഒമ്പതുവയസ്സ് മുതൽ നാലുവർഷത്തോളമാണ് മകളെ പ്രതി പീഡിപ്പിച്ചത്. ഇക്കാര്യം പലതവണ അമ്മയോട് പറഞ്ഞെങ്കിലും പീഡനം തടയാൻ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനാൽ പൊലീസ് അമ്മക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ, കോടതി അമ്മയെ വെറുതെവിട്ടു.
2017 ഡിസംബർ 27ന് ചൈൽഡ്ലൈൻ നൽകിയ പരാതിയിൽ അന്നത്തെ കാസർകോട് സി.ഐ അബ്ദുൽ റഹീമാണ് കേസ് ചാർജ്ചെയ്തത്. മൂന്നു ഭാര്യമാരിലായി പ്രതിക്ക് 14 മക്കളാണുള്ളത്. പോക്സോ കേസിൽ ആജീവനാന്ത ജീവപര്യന്തവും തടവും ശിക്ഷയും ആദ്യമായാണ് കാസർകോട് ജില്ലയിൽ വിധിക്കുന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ. പ്രകാശ് അമ്മണ്ണായ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.